Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യവനന്മാര്‍ക്ക് കോസ്റ്ററിക്കന്‍ ചെക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 11:25 pm IST
inFootball

റാസൈഫ്: യവനപ്പടയെ അരിഞ്ഞുവീഴ്‌ത്തി കോസ്റ്ററിക്ക ലോകകപ്പ് ഫുട്‌ബോൡന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്നലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കലാശിച്ച പോരാട്ടത്തിനൊടുവിലാണ് കോസ്റ്ററിക്ക മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഗ്രീസിനെ തകര്‍ത്ത് ലോകകപ്പിലെ തങ്ങളുടെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത്. നാലാം ലോകകപ്പ് കളിക്കുന്ന കോസ്റ്ററിക്ക ആദ്യമായാണ് അവസാന എട്ടില്‍ ഇടംപിടിക്കുന്നത്. ഇതിന് മുമ്പ് 1990-ല്‍ തങ്ങളുടെ ആദ്യലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗ്രീസിന്റെ ഗേക്കാസിന്റെ ഷോട്ട് തടുത്തിട്ട കോസ്റ്റിക്കന്‍ ഗോളി കെയ്‌ലര്‍ നവാസാണ് കോസ്റ്ററിക്കയുടെ ഹീറോ. ഷൂട്ടൗട്ടിലെ ഈ രക്ഷപ്പെടുത്തലിന് പുറമെ മത്സരത്തിലുടനീളം ഏഴ് തവണ നവാസ് കോസ്റ്ററിക്കയുടെ രക്ഷകനായിമാറി.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗ്രീസിന്റെ നാലാം കിക്കെടുത്ത ഗേക്കാസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് വലത്തോട്ടു പറന്ന് ഇടതുകൈകൊണ്ട് ഉജ്ജ്വലമായി കുത്തിയകറ്റുകയായിരുന്നു നവാസ്. അവസാനത്തെ കിക്ക് ഉമാന ലക്ഷ്യത്തിലെത്തിക്കുക കൂടി ചെയ്തതോടെ കോസ്റ്ററിക്ക ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ ഇടംപിടിച്ചു.

ഷൂട്ടൗട്ടില്‍ കോസ്റ്ററിക്കക്ക് വേണ്ടി ബോര്‍ഗസ്, ബ്രയാന്‍ റൂയിസ്, ജിയാന്‍കാര്‍ലോ ഗോണ്‍സാലസ്, ജോയല്‍ കാംപെല്‍, മൈക്കല്‍ ഉമാന എന്നിവരുടെ കിക്കുകള്‍ ഗോള്‍ വല കുലുക്കി. ഗ്രീസിനുവേണ്ടി കോസ്റ്റാസ് മിട്രാഗ്ലൗ, ക്രിസ്‌റ്റോഡൗപൗലോസ്, ഹൊലേബാസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗേക്കാസിന്റെ ബുള്ളറ്റ് ഷോട്ടാണ് കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലര്‍ നവാസ് രക്ഷപ്പെടുത്തിയത്.

പലപ്പോഴും പരുക്കനായി മാറിയ മത്സരത്തില്‍ എട്ട് മഞ്ഞക്കാര്‍ഡും ഒരു ചുവപ്പുകാര്‍ഡുമാണ് റഫറി പുറത്തെടുത്തത്. കോസ്റ്ററിക്കയുടെ ഓസ്‌കര്‍ ഡുരാറ്റെയാണ് 66-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ടത്. പിന്നീട് 10 പേരുമായാണ് അവര്‍ക്ക് കളിക്കേണ്ടിവന്നത്.

മത്സരത്തില്‍ ആധിപത്യം ഗ്രീസിനായിരുന്നു. 60 ശതമാനവും പന്ത് കൈവശംവെച്ച ഗ്രീസ് 23 ഷോട്ടുകള്‍ പായിക്കുകയും ചെയ്തു. ഇതില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും കോസ്റ്ററിക്കന്‍ ഗോളിയെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. അതേസമയം മത്സരത്തിലാകെ 7 ഷോട്ടുകള്‍ മാത്രമാണ് കോസ്റ്ററിക്കന്‍ താരങ്ങള്‍ക്ക് പായിക്കാന്‍ കഴിഞ്ഞത്. ഇതില്‍ ഇതില്‍ ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പറന്നത്. അത് ഗോളില്‍ കലാശിക്കുകയും ചെയ്തു.

നിശ്ചിത സമയത്തിനുള്ളില്‍ കോസ്റ്ററിക്ക് വേണ്ടി ബ്രയാന്‍ റൂയിസും ഇഞ്ച്വറി സമയത്ത് ഗ്രീസിന്റെ സോക്രട്ടിസ് പാപാസ്റ്റതൊപൗലോസും ലക്ഷ്യം നേടിയതോടെയാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ഈ രണ്ട് ഗോളുകള്‍ പിറന്നതൊഴിച്ചാല്‍ മത്സരത്തിന് പൊതുവേ ആവേശം കുറവായിരുന്നു. ഇരുടീമുകളും പ്രതിരോധക്കോട്ട കെട്ടി ഉയര്‍ത്തിയതോടെ മത്സരം പലപ്പോഴും പരുക്കനാവുകയും ചെയ്തു. എന്നാല്‍ 37-ാം മിനിറ്റില്‍ ഗ്രീസ് ലീഡ് നേടേണ്ടതായിരുന്നു. ഹൊലെബാസിന്റെ അതിമനോഹരമായൊരു ക്രോസ് സാല്‍പിങ്ങിഡിസ് നന്നായി ഫിനിഷ് ചെയ്‌തെങ്കിലും അവിശ്വസനീയമായി അത് കാലുകൊണ്ട് തട്ടിയകറ്റി കോസ്റ്ററിക്കന്‍ ഗോളി നവാസ് ടീമിന്റെ രക്ഷകനായി. പിന്നീട് ആദ്യപകുതിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞതുമില്ല.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗ്രീസിന്റെ ഹൊലേബാസിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ഗ്യോര്‍ഗസ് സമാരസ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും കോസ്റ്ററിക്കന്‍ ഗോളി അവിടെയും രക്ഷകനായി അവതരിച്ചു. എന്നാല്‍ 52-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായ കോസ്റ്ററിക്ക ലീഡ് നേടി. ക്രിസ്റ്റിയന്‍ ബൊലാനോസിന്റെ പാസില്‍ നിന്ന് ബ്രയാന്‍ റൂയിസ് ബോക്‌സിന് പുറത്തുനിന്ന് പറത്തിയ ഷോട്ട് ഗോള്‍വലയില്‍ കയറുമ്പോള്‍ പേരുകേട്ട ഗ്രീക്ക് പ്രതിരോധം ഏറെക്കുറെ കാഴ്ചക്കാരായിരുന്നു. ഈ ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ പ്രതിരോധക്കോട്ടക്കെട്ടിപ്പൊക്കിയ കോസ്റ്ററിക്ക വിജയമുറപ്പിച്ചിരിക്കുന്നതിനിടെയാണ് ഇഞ്ച്വറി സമയത്ത് സമനില ഗോള്‍ പിറന്നത്.

ഇതിനിടെ 66-ാം മിനിറ്റില്‍ ഡുരാറ്റെയെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നത് കോസ്റ്ററിക്കയ്‌ക്ക് തിരിച്ചടിയായി. എന്നാല്‍ ഇത് മുതലാക്കാന്‍ ഗ്രീസിന് കഴിഞ്ഞില്ല. എന്നാല്‍ അവസാന പന്ത് മിനിറ്റില്‍ അവര്‍ സമനിലക്കായി ഉജ്ജ്വലമായ പോരാട്ടം നടത്തി. ക്രിസ്‌റ്റൊഡൗലോപൗലോസും ഹൊലെബാസുമെല്ലാം ത്രൂ പാസുകളും ക്രോസുകളുമായി കോസ്റ്ററിക്കയെ സമ്മര്‍ദത്തിലാക്കിക്കൊണ്ടിരുന്നു. എന്നാല്‍ സമനില ഗോള്‍നേടാന്‍ ഇഞ്ച്വറി സമയം വരെ കാത്തിരിക്കേണ്ടിവന്നു ഗ്രീക്ക് പടയാളികള്‍ക്ക്. ഇഞ്ച്വറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ സോക്രട്ടിസ് പാപാസ്റ്റതൊപൗലോസാണ് കോസ്റ്ററിക്കന്‍ പ്രതിരോധത്തെ ഞെട്ടിച്ചുകൊണ്ട് സമനില ഗോള്‍ വലയിലാക്കിയത്. ഗേക്കാസിന്റെ ഒരു ഷോട്ട് ആദ്യം നവാസ് കുത്തിയകറ്റിയെങ്കിലും തുടര്‍ന്ന് സോക്രട്ടിസ് തൊടുത്ത ഷോട്ടിന് മുന്നില്‍ ഗോളിയും പ്രതിരോധക്കാരുമെല്ലാം വെറും കാഴ്ചക്കാരായി മാറി. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍ അധികസമയത്തും ഇരുടീമുകള്‍ക്കും വിജയഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ മത്സരം ഷൗട്ടൗട്ടിലെത്തുകയായിരുന്നു.

ജൂലായ് അഞ്ചിന് സാല്‍വഡോറിലാണ് ഹോളണ്ടുമായുള്ള കോസ്റ്ററിക്കയുടെ ക്വാര്‍ട്ടര്‍ പോരാട്ടം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.