ആലുവ: തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് ലഹരിമാഫിയ വീണ്ടും സജീവമാകുന്നു. മത്സ്യത്തൊഴിലാളികള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വ്യാപകമായ തോതിലാണ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും എത്തിക്കുന്നത്. ലഹരി കേസുകളില്‍ പിടിയിലാകുന്നവര്‍ റിമാന്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ വീണ്ടും കഞ്ചാവ് വിപണനത്തില്‍ സജീവമാകുകയാണ് ചെയ്യുന്നത്. കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളെ പിടികൂടുവാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം. അതുപോലെ ശിക്ഷിക്കപ്പെടുന്നവര്‍ അപ്പീലുകളും മറ്റുമായി ശിക്ഷയനുഭവിക്കുന്നത് നീട്ടുകയും ചെയ്യുകയാണ്. മദ്യപിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലഹരി ലഭിക്കുകയും ആരും അറിയാത്ത വിധത്തില്‍ സൂക്ഷിക്കുവാന്‍ കഴിയുകയും ചെയ്യുമെന്നതിനാലാണ് കഞ്ചാവിലേക്കും മറ്റും കൂടുതല്‍ പേര് ആകര്‍ഷകമാകുന്നത്. കഞ്ചാവ് വിപണനം നടത്തുന്നവരില്‍ ബഹുഭൂരിക്ഷവും കഞ്ചാവ് അമിതമായ തോതില്‍ ഉപയോഗിക്കുന്നവരുമാണ്. വില്‍പ്പനക്കായി സ്ത്രീകളുടെ സംഘങ്ങളുമുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള പണം കണ്ടെത്താനാണ് ഇവരില്‍ പലരും കഞ്ചാവ് വില്‍പ്പനയുടെ ഇടനിലക്കാരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: