കൊച്ചി: ശരീരത്തിലെ അയോട്ട എന്ന മഹാധമനിയെ ബാധിക്കുന്ന അയോര്‍ട്ടിക് അനുറിസത്തിനു സമഗ്ര ചികിത്സ അനിവാര്യമാണെന്ന് വിദഗ്ദ്ധര്‍. കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ഏകദിന അമൃത അയോര്‍ട്ടിക് സെമിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതാണിത് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അമൃത അയോര്‍ട്ടിക് അനുറിസം ചികിത്സാരീതികളെക്കുറിച്ച്കേരളത്തില് നിന്നും പുറത്തുമുള്ള വിവിധ അയോര്‍ട്ടിക് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 150-തോളം രോഗികള്‍ ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ചതായി ഡോ:വിജയകുമാര്‍ പറഞ്ഞു.
മഹാധമനി വികസിച്ച് വീര്‍ത്തു വരുന്ന അസുമാണ് അയോര്‍ട്ടിക് അനുറിസം. ഇതു മഹാധമനിയിലെ ഏതു ഭാഗത്തേയും ബാധിക്കാം. കാലാന്തരത്തില്‍ ഇതു വികസിച്ച് രക്തസ്രാവം ഉണ്ടായി രോഗിയുടെ ജീവനു തന്നെ ഭീഷണിയുണ്ടാക്കാം.
രക്താതിസമ്മര്‍ദ്ദം മൂലം മഹാധമനികളുടെ ഭിത്തിയുടെ അടുക്കുകള്അടര്ന്ന് രക്തം പ്രവേശിക്കുന്നതാണ് ഡിസ്സെക്ഷന്. താക്കോല്‍ദ്വാര ശസ്ര്തക്രിയയോ അല്ലെങ്കില്തുറന്നുള്ള ശസ്ര്തക്രിയയോ ആണ് ഇതിന്റെ ചികിത്സ.
കാലിലെ തുടഭാഗത്തുള്ളചെറിയ രക്തധമനി വഴിഅനുറിസത്തിന്റെ ഭിത്തികളെ ശക്തിപ്പെടുത്തുന്ന രീതിയാണ് എന്ഡൊവാസ്ക്കുലര് സ്റ്റെന്റിങ്ങ്. തന്മൂലം ഉദരം, നെഞ്ച് ഇവ തുറന്നുള്ള ശസ്സ്ര്തക്രിയ ഒഴിവാക്കാം. അതുകൊണ്ട് തന്നെ രോഗിക്ക് വളരെ വേഗംആശുപത്രി വിട്ടുപോകുന്നതിനും പെട്ടെന്നു പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതിനും സാധിക്കുന്നു.
വളരെ ചെറിയതോതില്‍ തുറന്നുള്ള ശസ്ര്തക്രിയയുംഎന്ഡൊവാസ്ക്കുലര് സ്റ്റെന്റിങ്ങ് കൂടിയുള്ള ചികിത്സാരീതിയാണ് ഹൈബ്ര്ഡ് പ്രക്രിയ. ഹൈബ്രിഡ് പ്രക്രിയരോഗിക്ക് വളരെ വേഗത്തില്‍തന്നെ ആശുപത്രി വിട്ടുപോകുന്നതിനും പെട്ടെന്നു പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതിനും സാധിക്കുന്നു.
അമൃതയില്‍ നടന്ന അയോര്‍ട്ടിക് സമ്മേളനത്തിന്റെ ഉല്‍ഘാടനം അമൃത സ്കൂള്‍ മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന് നായര്‍ നിര്‍വ്വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ: സഞ്ജീവ് കെ. സിങ്ങ്, ഡോ:എസ്.കെ.രാമചന്ദ്രന്‍നായര്‍, ഡോ:രാജീവ്. സി., ഡോ:വിജയകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു.
സമ്മേളനത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഡോ:രാജേഷ് കണ്ണന് കൊച്ചി, ഡോ:ആശിശ്കുമാര് കോഴിക്കോട്, ഡോ:കെ.യു. നടരാജന്, ഡോസഞ്ജയ് മെഹ്രോത്ര ബാഗ്ലൂര്, ഡോ:ജോര്‍ജ്ജ് ജോസഫ് വെല്ലൂര്‍, ഡോ:ശ്രീരാം നാരായണന് സിങ്കപ്പൂര്‍, ഡോ:ശിവ് കെ.നായര്‍ അമൃത കൊച്ചി, ഡോ:മനോജ് പി, ഡോ:ദിനേശ്ബാലകൃഷ്ണന് കൊച്ചി, ഡോ:വിജയകുമാര്‍, ഡോ:ജോര്‍ജ്ജ് ജോസഫ്, ഡോ:ഹിഷാം അഹമദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: