കൊച്ചി: പ്രായാധിക്യത്തെ അവഗണിച്ചാണ് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചര്‍ച്ചയ്ക്ക് ഗസ്റ്റ്ഹൗസിലെത്തിയത്. രണ്ടാം നിലയിലെ യോഗ ഹാളിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ച് സമീപത്തിരുത്തി. ചര്‍ച്ചയില്‍ ആദ്യം സംസാരിക്കാന്‍ മുഖ്യമന്ത്രി ക്ഷണിച്ചതും അദ്ദേഹത്തെയായിരുന്നു.
മുഖ്യമന്ത്രി വിചാരിച്ചാല്‍ ഈ പദ്ധതി പൂര്‍ണമായും വിജയിക്കും എന്ന വിശ്വാസം ഉള്ളതിനാലാണ് താനിവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാവിധ പിന്തുണയും ആനുകൂല്യവും പദ്ധതിക്കുണ്ടാകുമെന്നും ജസ്റ്റിസ് പറഞ്ഞു.
ഡോ.പി.വി.ഗംഗാധരനെ സ്പെഷല്‍ ഓഫീസറാക്കിയതിന് പ്രത്യേകം നന്ദി പറഞ്ഞാണ് പ്രൊഫ:എം.കെ.സാനു മാസ്റ്റര്‍ ചര്‍ച്ച തുടങ്ങിയത്. കാന്‍സറുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യഥയനുഭവിക്കുന്ന സ്ഥലമെന്ന നിലയിലാണ് തങ്ങള്‍ ഇതിനായി നിവേദനവുമായി ഇറങ്ങിയതെന്നും പദ്ധതി രേഖയില്‍ കൂടുതല്‍ അഭിപ്രായം വിദഗ്ധര്‍ പറയട്ടെയെന്നും സാനു മാസ്റ്റര്‍.
നാടിന്റെ പൊതുവികാരം യാഥാര്ഥയമാക്കുന്നതിനുളള തയാറെടുപ്പാണ് നടക്കുന്നതെന്നു അഭിപ്രായപ്പെട്ട എസ്.ശര്‍മ എം.എല്‍.എ ഇക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികള്‍ ഒറ്റക്കെട്ടാണെന്നു ചൂണ്ടിക്കാട്ടി. സങ്കുചിതത്വം ഇല്ലാതെ സര്‍ക്കാരും ഈ ദൗത്യത്തിന് മുന്നിലുണ്ടെന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: