കൊച്ചി: രണ്ടു മാസത്തോളം പഴക്കമുള്ള ഇരുനൂറു കിലോഗ്രാം കോഴി ഇറച്ചി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. രണ്ടു പെട്ടി ഓട്ടോകളിലായി വിവിധ ഹോട്ടലുകളില്‍ വില്പ്പനനയ്ക്കായി കൊണ്ട് പോകാന്‍ കയറ്റിയകോഴി ഇറച്ചിയാണ് കരുവേലിപ്പടിയിലുള്ള കോള്‍ഡ് സ്റ്റോറെജിനടുത്ത് നിന്ന് ഷാഡോ പോലീസും തോപ്പും പടി പോലീസും, ഹെല്‍ത്ത് ഫുഡ് & സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പെട്ടി ഓട്ടോ ഉടമ മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി, പണ്ടാരപ്പറമ്പില്‍ മജീദ് (50 ) എന്നയാളാണ് അറസ്റ്റിലായത്.
കോള്‍ഡ് സ്റ്റോറേജില്‍ മാസങ്ങള്‍ പഴക്കമുള്ള നിരവധിചാക്ക് കോഴി ഇറച്ചിയും പോലിസ് കണ്ടെത്തി. ഫിഷ് മാത്രം സൂക്ഷിക്കാന്‍ ലൈസന്‍സ് ഉള്ള സ്റ്റോറില്‍ ആണ് ഇറച്ചി സൂക്ഷി ച്ചിരുന്നത്. മാസങ്ങളോളം കേടാകാതെ കോള്‍ഡ് സ്റ്റോറില്‍ സൂക്ഷിക്കുന്ന ഇത്തരത്തിലുള്ള ഇറച്ചിയാണ് നഗരത്തിലെ പല ഹോട്ടലുകളിലും വില്പ്പനയ്ക്കായ് കൊണ്ട് പോയിരുന്നത്. രണ്ടു കിലോയുടെ ചെറിയ പായ്ക്കറ്റുകളിലായിട്ടാണ് വില്പന നടത്തി വന്നിരുനത്. മറ്റു ജില്ലകളിലും വില്പന നടത്തിയിരുന്നു. ചിക്കന്‍ താറാവ് എന്ന വ്യാജേന രണ്ടു കിലോയ്ക്ക് 140 രൂപയക്ക് ചില്ലറയായും വില്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. മജീദിനെതിരെ തോപ്പുംപടി പോലിസ് കേസ് എടുത്തിട്ടുണ്ട്. കോള്‍ഡ് സ്റ്റോര്‍ ഉടമ മുഹമ്മദ് ഇസ്ലാമിനെതിരെ ഫുഡ് /ആരോഗ്യ വിഭാഗം നടപടി എടുക്കും. മജീദിനേ നാളെ കോടതിയില്‍ ഹാജരാക്കും.
സിറ്റി പോലിസ് കമ്മീഷണര്‍ കെ.ജി .ജെയിംസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഡി.സി.പി ആര് നിഷാന്തിനി, സ്പെഷ്യല്‍ ബ്രാഞ്ച് അസി.പോലിസ് കമ്മീഷണര്‍ എം.രമേശ് കുമാര്‍, ഷാഡോ എസ്ഐ അനന്തലാല്‍ , തോപ്പുംപടി എസ്ഐ തോമസ് ഡാമിയന്‍, പൊലിസുകാരായ ബെന്നി, ജൂഡ്, ആന്റണി, ജയരാജ്, സുധീര്ബയബു ഷൈമോന്‍, ബിജു, രാജേഷ് നായര്‍, ഹെല്‍ത്ത് ഇന്സ്പെ്ക്ടര് രമേശ്, വെക്ടിനറി ഡോക്ടര്‍ ആക്ടി ജോര്‍ജ് ഐ, ഫുഡ് ഇന്്സ്പെ ക്ടര്‍മാരായ രണ്‍ദീപ്. ജോസ് ജോണ്‍ എന്നിവരാണ് ഇറച്ചി പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: