തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ തുക കൈമാറ്റവ്യാപാരത്തില് ഏറെക്കാലമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മേഖലയിലെ യുഎഇ എക്സ്ചേഞ്ച് കമ്പനിയുമായി വീണ്ടും കൈകോര്‍ത്തുകൊണ്ട് ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് ദ്രുഗതിയില്‍ തുക കൈമാറ്റത്തിന് സൗകര്യമൊരുക്കുന്നു. യുഎഇ എക്സ്ചേഞ്ച് കമ്പനിയുമായി സഹകരിച്ച് ‘എസ്ബിടി ഫ്ളാഷ് മെരിറ്റ്’ പദ്ധതി അവതരിപ്പിക്കുന്ന ചടങ്ങ് ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നടന്നു. മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണന്, ചീഫ് ജനറല്‍ മാനേജര്‍ സജീവ് കൃഷ്ണന്, ജനറല്‍ മാനേജര്‍മാരായ മദനമോഹന്‍ റാവു, ഹരിശങ്കര്‍, യുഎഇ എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓപീസര്‍ സുധീര്‍കുമാര്‍ ഷെട്ടി, വൈസ് പ്രസിഡന്റ് പ്രമോദ് മന്ഘട് തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ ഒപ്പിട്ട ചടങ്ങില്‍ സംബന്ധിച്ചു.
എസ്ബിടിയില്‍ ഏതെങ്കിലും വ്യക്തധിഷ്ഠിത അക്കൗണ്ടുള്ള യുഎഇ പ്രവാസികള്‍ക്ക് ഉടനടി തുക കൈമാറ്റത്തിന് ഈ സൗകര്യം പ്രയോജനകരമാണ്. യുഎഇ എക്സ്ചേഞ്ചിന്റെ ഏതെങ്കിലും ശാഖയില്‍ അടയ്ക്കുന്ന തുക തല്‍ക്ഷണം ഇന്ത്യയിലെ അക്കൗണ്ടില്‍ വരവുവയ്ക്കപ്പെടണം.
ഈ നൂതനസംവിധാനം കൂടാതെ എസ്ബിടിയിലും മറ്റ് ബാങ്കുകളിലുമുള്ള അക്കൗണ്ടുകളിലേക്ക് തുക അടയ്ക്കാന്‍ യുഎഇ എക്സ്ചേഞ്ച് കമ്പനിയുമായുള്ള ധാരണയില്സ്പീഡ് റെമിറ്റന്‍സ്, റൂപ്പി ഡ്രാഫ്റ്റ്, അമേരിക്കന്‍ ഡോളര്‍ ഡ്രാഫ്റ്റ്, എക്സ്പ്രസ് മണി റെമിറ്റന്‍സ് തുടങ്ങിയ സൗകര്യങ്ങളും എസ്ബിടിയ്ക്ക് ഉണ്ട്. ഗള്‍ഫ് രാജ്യങ്ങളിലല്ലാത്തപ്രവാസികള്ക്ക്, താമസിക്കുന്ന രാജ്യത്തെ യുഎഇ എക്സ്ചേഞ്ച് ശാഖയിലൂടെ സ്പീഡ് റെമിറ്റന്‍സ് വഴി ആവശ്യാനുസരണം തുകകൈമാറ്റസൗകര്യം പ്രയോജനപ്പെടുത്താം.
എസ്ബിടിയ്ക്ക് ഗള്‍ഫ് മേഖലയില്‍ യുഎഇ എക്സ്ചഞ്ച് കമ്പനിയുള്‍പ്പെടെ 41 കമ്പനികളുമായും ഒരു ബാങ്കുമായും ധാരണാസംവിധാനമുണ്ട്. എസ്ബിടിയിലെയോ ഇന്ത്യയിലെ മറ്റേതെങ്കിലും ബാങ്കിലെയോ അക്കൗണ്ടിലേക്ക് നേരിട്ട് സുരക്ഷിതമായി വേഗത്തില്‍ പണമടയ്ക്കാന്‍ ഈ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ഇവയില്‍ ഏത് എക്സ്ചേഞ്ച് കമ്പനിയുടെയും ശാഖകള്‍ വഴി സാധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: