കാക്കനാട്: തൃക്കാക്കര നഗരസഭ 9 ലക്ഷം രൂപ മുടക്കി സംരക്ഷണ ഭിത്തി കെട്ടിക്കൊണ്ടിരിക്കുന്ന എന്പിഒഎല്ലിനു സമീപമുള്ള മേത്തക്കുളത്തിലെ വെള്ളം തൊട്ടടുത്ത ഉപയോഗശൂന്യമായ പെരിയാര്‍ വാലിയില്‍ കെട്ടിക്കിടന്ന വെള്ളമൊഴുക്കി മലിനപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെ പെയ്ത കനത്ത മഴയ്ക്ക് ശേഷമാണ് മണ്ണ് മാന്തി ഉപയോഗിച്ച് കനാലിന്റെ തിട്ടയിലെ മണ്ണെടുത്ത് റോഡരികിലെ വെള്ളക്കെട്ടില്‍ ഇടാന്‍ ശ്രമിച്ചത്. അപ്പോഴേക്കും മഴ പെയ്തു കുതിര്‍ന്ന കനാലിന്റെ തിട്ട ഇടിഞ്ഞു ഭിത്തിയുടെ കെട്ടിനിടയിലൂടെ മലിന ജലം കുളത്തിലേക്ക് ഒഴുകിഎത്തി.
നാട്ടുകാര്‍ മാലിന്യം നിക്ഷേപിക്കുന്ന കനാലിലെ വെള്ളം കറുത്ത നിറത്തിലാണ്. വിവരമറിഞ്ഞു നാട്ടുകാര്‍ സ്ഥലത്തെത്തി ബന്ധ പ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞു. സംരക്ഷണ ഭിത്തിക്കടിയിലൂടെഉറവയായി കനാലിലെ വെള്ളം എത്താറുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ മണ്ണിട്ട് തിട്ട മൂടിയെങ്കിലും കുളത്തില്‍ കലര്‍ന്ന മലിനജലം വറ്റിക്കാതെ തരമില്ല.ഇതറിയാത്ത ജോലി കഴിഞ്ഞു വന്ന ചെറുപ്പക്കാര്‍ കുളത്തിലിറങ്ങി കുളിക്കുകയും ചെയ്തു.കോണ്ട്രാക്ട്ടറുടെ പ്രവര്‍ത്തിക്കെതിരെ ജനരോഷം ശക്ത്തമാണ്. മലിനജലം കുളത്തില്‍ എത്താത്ത വിധം സംരക്ഷണ ഭിത്തി കെട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: