മട്ടാഞ്ചേരി: മഴഫുട്ബോള് ഫൂട്ട് ദ റെയ്ന്‍ മത്സരം ഫോര്‍ട്ടുകൊച്ചിയില്‍ ശനിയാഴ്ച തുടങ്ങും. വിനോദസഞ്ചാരമേഖലയിലെ ഹോട്ടലുകളും, ക്ലബ്ബുകളും ചേര്‍ന്നൊരുക്കുന്ന മഴഫുട്ബോള് മേള സ്വദേശികള്‍ക്കൊപ്പം വിദേശികളിലും ഹരമുണര്ത്തും. ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയില്‍ ശനിയാഴ്ച രാവിലെ 7ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.ബിനോയ് മത്സരം കിക്കോഫ്ചെയ്യും.
സംസ്ഥാനത്തെ 25 ഓളം ടീമുകളാണ് രണ്ടുദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത്. സെവന്‍സ് രീതിയില്‍ 30 മിനിറ്റ് ദൈര്‍ഘ്യത്തിലാണ് മത്സരം. ഫൈനല്‍ മത്സരം 40 മിനിറ്റായിരിക്കും. കേരള ടൂറിസം വികസന കോര്പ്പറേഷന് സഹായത്തോടെ ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബാണ് മഴഫുട്ബോള് നടത്തുന്നത്.
മലബാര്‍ ഹൗസ്, എയ്ത്ത് ബാസ്റ്റിന്, ഗോകുലം പാര്‍ക്ക് ഇന്‍, ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്, ടിഡിപിസി തേക്കടി, കോക്കനട്ട് ലഗൂണ്‍, റാവീസ് കൊല്ലം, ടിപിസി തര്, കൊണ്ടേലീവ് ഹേറിറ്റേജ് റിസോര്‍ട്ട്, ഫ്ലോറ എയര്‍പോര്‍ട്ട് ഹോട്ടല്‍, ബ്രണ്‍ട്ടണ്‍ സോഷ്യാര്ഡ്. അബാദ് ഹോട്ടല്‍സ്, ഉദയ സമുദ്രബീച്ച് റിസോര്‍ട്ട്, മരാരീ ബീച്ച് റിസോര്‍ട്ട്, കീസ് ഹോട്ടല്‍, ലെമെറിഡീയന്, സ്വൈസ് വില്ലേജ് തേക്കടി, ലീല കോവളം, കുമരകം ലീക്ക് റിസോര്‍ട്ട്, കാസിനോ ഹോട്ടല്‍, ക്രൗണ്‍ പ്ലാസ, ടിപിസി മണ്‍സൂണ്‍, മാര്‍വല്‍ ടൂര്‍സ് എന്നിവരാണ് മഴഫുട്ബോള് മത്സരടീമുകള്.
ഓമ്പതാമത് ഷൂട്ട് ദ് റെയിന്‍ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ട്രോഫിയും, തുകയും സമ്മാനമായി നല്‍കുമെന്ന് സംഘാടകരായ ക്ലബ് പ്രസിഡന്റ് ജോര്‍ജ് സ്കറിയ, സെക്രട്ടറി വിനീഷ് വിദ്യ, ജനറല്‍ കണ്‍വീനര്‍ തോമസ്സ് വര്‍ഗ്ഗീസ്, മീഡിയ ചെയര്മാന് രവിവര്‍മ്മ എന്നിവര്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തിന് ശേഷം വിജയികള്‍ക്ക് ടുറിസംമന്ത്രി എ.പി. അനില്‍കുമാര്‍ സമ്മാനങ്ങള്‍ നല്‍കും. ടുറിസം അസിസ്റ്റന്റ് ഡയറക്ടര്‍ ഗോവിന്ദ്, നഗരസഭാംഗങ്ങളായ ആന്റണി കൂരീത്തറ, ടി.കെ. അഷറഫ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: