കാക്കനാട്: എറണാകുളം ആര്‍ടി ഓഫീസില്‍ ഷെല്‍ഫില്‍ ഇരിക്കേണ്ട ഫയലുകളുടെ സ്ഥാനം ഇപ്പോള്‍ വരാന്തയിലാണ്. ഇപ്പോഴാണിത് പെരുവഴിയില്‍ തള്ളുന്നതെന്ന് പറയാനാവില്ല. സിവില്‍ സ്റ്റേഷനില്‍ മോട്ടോര്‍ വാഹന വകുപ്പിന് തീര്‍ത്തും അവഗണന മാത്രമാണുള്ളത്. ഏറെക്കാലം സൂക്ഷിക്കേണ്ട റീസണ്‍ ഫയലുകളാണ് വരാന്തയില്‍ 25 ല്‍ പരം ചാക്കുകളില്‍ കെട്ടി വെച്ചിരിക്കുന്നത്. ഇതിനുള്ളിലെ ഫയലുകള്‍ മഴവെള്ളം വീണ് നശിക്കാനുള്ള സാധ്യതയും ഏറുന്നു.
മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ തിങ്ങി ഞെരുങ്ങിയാണ് ആര്‍ടി ആഫീസിനുള്ളില്‍ കഴിയുന്നത്. ദിവസേന പരിശോധിക്കേണ്ട ഫയലുകള്‍ വരെ വരാന്തയില്‍, വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കു തടസ്സമായിരിക്കുന്നു. ്രെഡെവിംഗ് പരിശീലനത്തിനായി ഹൈദ്രാബാദില്‍ നിന്നും കൊണ്ടുവന്ന 38 ലക്ഷം രൂപാ വിലയുള്ള സിമിലേറ്ററും സ്ഥാപിക്കാന്‍ സ്ഥലമില്ലാതെ സിവില്‍ സ്റ്റേഷനിലെ അക്ഷയ കേന്ദ്രത്തിനരികില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു. എന്നാണാവോ ആര്‍ടി ഓഫീസിലെ ഫയലുകള്‍ക്കും സിമിലേറ്ററിനും സ്വന്തമായൊരു ഇരിപ്പിടം കിട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: