ന്യൂദല്‍ഹി: കേരളത്തില്‍ ആരംഭിക്കുന്ന എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പി. കരുണാകരന് എംപി കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് നിവേദനം നല്കി.
എയിംസ് മാതൃകയില്‍ സ്ഥാപനം തുടങ്ങാന്‍ 250 ഏക്കര്‍സ്ഥലം കണ്ടെത്തണമെന്ന് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
റവന്യു ഭൂമിയായാലും പ്ലാന്റേഷന് ഭൂമിയായാലും സംസ്ഥാനത്ത് മതിയായ സ്ഥലം ലഭ്യമായിട്ടുള്ളത് കാസര്‍കോട് ജില്ലയില്‍ മാത്രമാണ്. റവന്യൂ-പ്ലാന്റേഷന് ഭൂമി എടുത്താല്‍ മറ്റ് നഷ്ടപരിഹാരവും നല്‍കേണ്ടതില്ല. കേരളത്തില്‍ വേണ്ടത്ര ചികിത്സാസൗകര്യം ലഭ്യമാകാത്ത മേഖലയാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍. വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോഴും കര്‍ണാടകത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ഇവിടെയുള്ളവര്‍.
എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ദുരന്തം അനുഭവിക്കുന്നവര്‍ പാര്‍ക്കുന്ന പ്രദേശം കൂടിയാണ് കാസര്‍കോട്. ഇതെല്ലാം പരിഗണിച്ച് കാസര്‍കോട് തന്നെ പുതിയ സ്ഥാപനം തുടങ്ങണമെന്ന് പി കരുണാകരന് നല്കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: