കൊച്ചി: പൊക്കാളി നിലങ്ങളിലെ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ‘ഒരുനെല്ലും ഒരു മീനും’ പദ്ധതി അട്ടിമറിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണമെന്ന് പ്രൊഫ. അരവിന്ദാക്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നെല്‍കൃഷി സീസണായിട്ടും ചെല്ലാനം പഞ്ചായത്തിലെ പൊക്കാളി നിലങ്ങളില്‍നിന്ന് ഓരുവെള്ളം വറ്റിക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് പൊക്കാളി സംരക്ഷണസമിതി കൃഷിഭവനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്‍കൃഷി ഇല്ലാതായാല്‍ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല സമ്പദ്ഘടനയേയും ദുര്‍ബലപ്പെടുത്തും. ഏകമുഖമായ നിരന്തര ചെമ്മീന്‍ വാറ്റിലേക്ക് നിലങ്ങള്‍ വഴുതിവീണാല്‍ അത് സൃഷ്ടിക്കുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മ സാമൂഹിക പ്രതിസന്ധികള്‍ക്ക് വഴിവെയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ചെമ്മീന്‍ കെട്ടുകളും സര്‍ക്കാര്‍ അടച്ചുപൂട്ടണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ടി.കെ. സുധീര്‍ കുമാര്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തെത്തുടര്‍ന്ന് കൃഷിഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ക്ക് തുടക്കം കുറിച്ചും കണ്ണമാലി പള്ളിയുടെ മുമ്പില്‍നിന്ന് ആരംഭിച്ച് മാര്‍ച്ച് വന്‍ പോലീസ് സന്നാഹം തടഞ്ഞതിനെത്തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. എന്‍.ആര്. മോഹന്‍കുമാര്‍, കെ.കെ. തിലകന്, ഉണ്ണി ചിറയില്‍, ബാബു പള്ളിപ്പറമ്പില്‍, ജയ്മോന് അറയ്ക്കല്‍, ജൂഡില്‍, റോസിലി മാത്യു, ജേക്കബ് ആലുങ്കല്‍, ആന്റണി തെക്കേ കളത്തുങ്കല്‍, ആന്റണി തോപ്പില്‍പറമ്പില്‍, ഷൈന്‍, വര്‍ഗീസ്കുട്ടി മുണ്ടംപറമ്പില്‍, റാഫി ഇടവഴിക്കല്‍, റോജി, പുഷ്പന്, സേവി ഓളിപ്പറമ്പില്‍, സേവ്യര്‍ തറയില്‍, ആന്റി മുതുകേല്‍, ദാസന്, കുഞ്ഞുമോന്, സെര്‍ജി കൊണ്ടേത്തറ, രാജു കൊണ്ടേ ചെങ്ങാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: