കാക്കനാട് : കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ദിനപ്പത്രങ്ങള്ക്കുള്ള പങ്ക് വളരെ വലുതാണെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ബാലസാഹിത്യ കാരനുമായ കാവാലം ഗോവിന്ദന്‍നായര്‍ അഭിപ്രായപ്പെട്ടു. തൃക്കാക്കര വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജന്മഭൂമിയുടെ ‘അമൃതം മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്തയ്യാറെടുക്കുന്നവര്ക്ക് പോലും പത്രത്തില്‍ നിന്നും കിട്ടുന്ന പൊതുവിജ്ഞാനവും എഡിറ്റോറിയല്‍ വായിച്ചുള്ള ഉപന്യാസ രചനാവൈഭവവുമാണ് കൈമുതല്‍. വെറുതെ പത്രം നോക്കിയിട്ട് കാര്യമില്ല, അദ്ദേഹം പറഞ്ഞു.
പത്രത്തില്‍ എഴുതേണ്ട രീതികളെ കുറിച്ചും,പത്രധര്‍മം എന്തെന്നതിനെകുറിച്ചും അരമണിക്കൂര്‍ ക്ലാസെടുത്ത ശേഷമാണ് അദ്ദേഹം ‘അമൃതം മലയാളം പദ്ധതി’ ഉദ്ഘാടനം ചെയ്തത്. വിദ്യാലയഹാളില് ചേര്‍ന്ന ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് സി.എച്ച്. പരീത്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജന്മഭുമി കാക്കനാട് ലേഖകന്‍ സൗഭാഗ്യം പദ്മകുമാര്‍ സ്വാഗതം പറഞ്ഞു അഡ്വ. പി.എസ്. ഗോപിനാഥ്, പുലരി ശ്രീകുമാരന്‍ നായര്‍, ഫാ.എല്‍ദോ, ബിജെപി കങ്ങരപ്പടി മേഖലാ പ്രസിഡണ്ട് എം.സി. ദിനേശ്, സര്‍ക്കുലേഷന്‍ ഫീല്‍ഡ് ഓര്‍ഗനൈസര്‍ ജിജിമോന് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി ടി.ആര്. അനില്‍കുമാര്‍, ജന്മഭുമി ഏജന്റ് എം.സി. വിനോദ് കുമാര്‍, സുരേഷ്. എന്‍.എസ്, ടി.ജി.വിധു,ടി .കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി വിജിമോള്‍ നന്ദി രേഖപ്പെടുത്തി.
സപ്തതിയിലെത്തി നില്ക്കുന്ന തേവക്കലിലെ സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ‘അമൃതം മലയാളം പദ്ധതി’ക്കായി പുലരി ശ്രീകുമാരന്‍നായര്‍, തേവക്കല്‍ എം.ആര്. ഹാര്‍ഡ് വെയേഴ്സ് ഉടമ പി.ആര്. അനില്‍കുമാര്‍, മുക്കോട്ടില്‍ ട്രേഡേഴ്സ് ഉടമ എം.സി .വിനോദ് എന്നിവരാണ് ജന്മഭുമി സ്പോണ്സര് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: