മൂവാറ്റുപുഴ: തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ്് ഒരു യുവനേതാവാണെന്ന വെളിപ്പെടുത്തല്‍ സത്യമാണെന്നും അത് തങ്ങള്‍ക്ക് രണ്ട്പേര്‍ക്ക് മാത്രമേ അറിയുകയുള്ളുവെന്നും സരിത. പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. അബ്ദുള്ളക്കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതികരണവും നീതി നിഷേധവും മൂലം മറ്റുള്ളവരുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.
എല്ലാ വിഷയങ്ങളും രഹസ്യമായി കമ്മീഷന് കൊടുത്തിട്ടുണ്ട്. മൊഴി പരസ്യമാക്കാന്‍ കഴിയില്ല. തമിഴ്നാട്ടില്‍ കാറ്റാടി പാടം സ്ഥാപിക്കാമെന്ന് പറഞ്ഞ് മൂവാറ്റുപുഴ കദളിക്കാട് വെട്ടിയാങ്കല്‍ വിന്‍സന്റ് പോളിനെ കബളിപ്പിച്ച് 32.5ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ സരിത ഹാജരായി. കേസിലെ കൂട്ടു പ്രതിയായ ബിജു രാധാകൃഷ്ണന് എത്തിയിരുന്നില്ല. തുടര്‍ന്ന് കേസ് 26-ലേക്ക് മാറ്റിവച്ചു. സോളാര്‍ സ്വപ്നം എന്ന സിനിമയുടെ സംവിധായകന് രാജു ജോസഫിന്റെ വീട്ടില്‍ ചെന്ന് താന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്നും സരിത പറഞ്ഞു.
സിനിമയുടെ പ്രചരണത്തിന് വേണ്ടി സോഷ്യല്‍ മീഡിയില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചു. കഥാനായികയ്ക്ക് തന്റെ പത്താം വയസില്‍ ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് പീഡനം ഏല്ക്കേണ്ടിവരുന്നുണ്ട്. സംവിധായകനും നിര്‍മ്മാതാവായ ജോയിയും ചേര്‍ന്ന് പബ്ലിസിറ്റിക്കായി തന്റെ പേരും ചിത്രവും ഉപയോഗിക്കുകയാണ്. അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനുമൊത്ത് രാജു ജോസഫിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല്. വീട്ടില്‍ മറ്റ് പലരും ഉണ്ടായിരുന്നു. വളരെ സൗമ്യമായാണ് വീട്ടുകാരോട് പെരുമാറിയത്. വിവാദമുണ്ടാക്കി വിജയം നേടാനുള്ള ശ്രമമാണ് സംവിധായകന്റെ പ്രചരണത്തിനും ആരോപണത്തിനും പിന്നിലെന്ന് സരിത കൂട്ടിച്ചേര്‍ത്തു.
ടീം സോളറിന്റെ പതനം ബിജു രാധാകൃഷ്ണന് ശാലുമേനോന് വീട് നിര്‍മ്മിച്ച് നല്‍കിയതോടെയാണ് ആരംഭിച്ചത്. താന്‍ ഒരു രൂപ പോലും വാങ്ങാത്ത കേസുകളില്‍ പോലും പ്രതിയാക്കിയിട്ടുണ്ട്. പി.സി.ജോര്‍ജ്ജിനോട് തനിക്ക് വിരോധമില്ല. സരിത എത്തിയതറിഞ്ഞ് നൂര്കണക്കിനാളുകളാണ് റോഡില്‍ തടിച്ച് കൂടിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: