മുംബൈ: പരസ്യങ്ങളില്‍ സഭ്യമല്ലാത്ത രീതിയിലുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ബലാത്സംഗങ്ങള്‍ കൂടാന്‍ കാരണമെന്ന മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്.ആര്.പാട്ടീല്‍. എല്ലാ വീടുകളിലും ഓരോ പൊലീസുകാരനെ നിയമിച്ചാല്‍പോലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികത നഷ്ടമാവുന്നതിനാലാണ് രാജ്യത്ത് ബലാത്സംഗങ്ങള്‍ ഉണ്ടാവുന്നതെന്നും പാട്ടീല്‍ ചൂണ്ടിക്കാട്ടി.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ബലാത്സംഗങ്ങളില്‍ 6.34 ശതമാനം സഹോദരനോ, പിതാവോ മൂലമാണ് നടക്കുന്നത്. 6.65 ശതമാനം സ്ത്രീകള്‍ക്ക് അടുത്ത ബന്ധുക്കളില്‍ നിന്ന് പീഡനമേല്‍ക്കുന്നു. 40 ശതമാനം സ്ത്രീകള്‍ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കപ്പെടുന്നുവെന്നും കണക്കുകള്‍ അവതരിപ്പ് പാട്ടീല്‍ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍ ആണെന്ന് അവകാശപ്പെട്ട മന്ത്രി, മഹാരാഷ്ട്രയില്‍ മാനഭംഗത്തിന്റെ തോത് കുറവാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: