പെരുമ്പാവൂര്‍: ലൗ ജിഹാദിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. രായമംഗലം നെല്ലിമോളം വെട്ടിക്കാലി നാരായണന്റെ മകള്‍ അശ്വതി (22)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പ് വരെ എറണാകുളത്ത് ഏഷ്യാനെറ്റ് ഓഫീസില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്നു.
വീട്ടിലെ ഒരു മുറിക്കുള്ളില്‍ മേല്‍ക്കൂര നിര്‍മ്മാണത്തിന് ഘടിപ്പിച്ചിരുന്ന ഇരുമ്പ് കമ്പിയിലാണ് ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10.45-നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. രാവിലെ 9മണിക്ക് പെണ്‍കുട്ടി വീടിനു മുറ്റത്ത് ഉച്ചത്തില്‍ ഫോണിലൂടെ സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടതായി പറഞ്ഞു. ?അമ്മ..അമ്മ.. എന്ന പറഞ്ഞായിരുന്നു സംസാരമെന്നും പറയുന്നു. തൂങ്ങി മരിച്ച മുറിയിലെ മേശപുറത്ത് നിന്നും പെണ്കുട്ടിയെഴുതിയതെന്ന് കരുതുന്ന കത്ത് കിട്ടിയിരുന്നു. ഈ കത്തില്‍ ഷമീര്‍ എന്ന പേരെഴുതിവച്ചിരുന്നതായി പറയുന്നു. മൂന്ന് വരികളുള്ള ആത്മഹത്യ കുറിപ്പില്‍ ഷമീര്‍ തന്നെ ശല്യം ചെയ്തിരുന്നതായി പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊബെയില്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് കുറുപ്പംപടി സിഐ ജെ. കുര്യാക്കോസ് പറഞ്ഞു. വെങ്ങോല ഓണംകുളം സ്വദേശിയാണ് ഷമീര്‍. കുറുപ്പംപടി പോലീസെത്തിയതിന് ശേഷമാണ് ജഡം താഴെയിറക്കിയത്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന് ബിജെപി പെരുമ്പാവൂര്‍ മണ്ഡലം കമ്മറ്റി ആരോപിച്ചു.
പെണ്‍കുട്ടിയുടെ പിറകെ നടന്ന് ഷമീര്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛന് ജന്മഭൂമിയോട് പറഞ്ഞു. ഇതാകാം മകളുടെ മരണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഓണംകുളം സ്വദേശി അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: