കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഇന്ന് 15 വയസ്. കേരളത്തിന്റെ അഭിമാനമായി ഉയര്‍ന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയിട്ട് ഞായറാഴ്ച 15 വര്‍ഷം തികയും. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് യാഥര്ത്ഥ്യമായ വിമാനത്താവളം ഇന്ന് ഇന്ത്യയിലെതന്നെ പ്രമുഖ വിമാനത്താവളങ്ങളിലൊന്നാണ്.
പ്രതിവര്‍ഷം 50ലക്ഷം യാത്രക്കാരാണ് നെടുമ്പാശ്ശേരി വഴി കടന്നുപോകുന്നത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനാണ് നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നില്‍നിന്നത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് ഏറെ പഴികേള്‍ക്കേണ്ടി വരികയും ചെയ്തു.
സിയാല്‍ എന്ന പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മാതൃക രാജ്യത്തിന് അനുകരണീയമാവുകയായിരുന്നു പിന്നീട്. എംഡി വി.ജെ. കുര്യനാണ് വിമാനത്താവളം യാഥാര്ത്ഥ്യമായതിലെ മറ്റൊരു ചാലക ശക്തി. സിയാല്‍ പിന്നീട് ഇന്ത്യയിലെ ഒട്ടേറെ പദ്ധതികള്‍ക്ക് മാതൃകയായി.
സ്ഥാപകദിനത്തോടനുബന്ധിച്ച് ഇന്ന് വിമാനത്താവളത്തില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. രാത്രി 12 വരെയാണ് ഇതിനുള്ള സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: