പറവൂര്‍: കന്യാസ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തിന്റെ നിഗൂഡതകള്‍ പുറം ലോകമറിയാതിരിക്കാന്‍ കോണ്‍വെന്റ് അധികൃതരും ആശുപത്രി അധികൃതരും പോലീസും ഒത്തുകളിക്കുന്നു. കഴിഞ്ഞ 31-ാം തീയതി പുലര്‍ച്ചെ ഒരു മണിക്കാണ് പറവൂര്‍ സെന്റ് ആന്‍സ് കോണ്‍വെന്റില്‍ ചെല്ലാനം കടവുങ്കല്‍ വര്‍ഗ്ഗീസ് മകള്‍ ഡെല്‍ഫി (24)യെ സഹപാഠിയായ കന്യാസ്ത്രീ ചേര്‍ത്തല അര്‍ത്തുങ്കല്‍ റെയ്ച്ചല്‍ (21) മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ഡെല്‍ഫിയെ ആശുപത്രിയിലെത്തി കോണ്‍വെന്റ് അധികൃതര്‍ ആദ്യം പറഞ്ഞത് മണ്ണെണ്ണ കുപ്പി മറിഞ്ഞപ്പോള്‍ നോക്കുന്നതിന് വേണ്ടി തീപ്പെട്ടി ഉരച്ചതോടെ തീ പടര്‍ന്നു പിടിക്കൂകയായിരുന്നു എന്നാണ്. പോലീസിന്റെ സമയോജിതമായ ഇടപെടലും അന്വേഷണവുമാണ് സഹപാഠിയായ റെയ്ച്ചല്‍ പോലീസ് പിടിയിലാവുന്നതും സംഭവം പുറംലോകം അറിയുന്നതും. വ്യക്തിവൈരാഗ്യം ആണ് ഡെല്‍ഫിയെ ഇല്ലാതാക്കാനുള്ള കാരണം എന്നാണ് പോലീസ് പറയുന്നത്. പൊള്ളലേറ്റ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത് കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള പറവൂര്‍ ഡോണ്‍ ബോസ്കോ ആശുപത്രിയിലാണ്. ഈ കുട്ടിയെ കുറിച്ചുള്ള ഒരു വിവരവും ആശുപത്രി അധികൃതര്‍ പുറത്ത് വിടുന്നില്ല. മാധ്യമ പ്രവര്‍ത്തകരേയും അകത്തിനിര്ത്തുന്നു. സാധാരണ ഇരുപത് ശതമാനം പോള്ളലേറ്റ് വരുന്ന വരെപ്പോലും ഇവിടെ അഡ്മിറ്റ് ചെയ്യാതെ എറണാകുളത്തേക്ക് പറഞ്ഞ് വിടുന്ന ആശുപത്രി അധികൃതര്‍ നാല്പത് ശതമാനം പൊള്ളലേറ്റ ഡെല്‍ഫിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നതാണ് സംശയം ജനിപ്പിക്കുന്നത്. കോണ്‍വെന്റില്‍ നടക്കുന്ന രഹസ്യ സംഭവങ്ങളും പുറംലോകം അറിയരുത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോലീസ് ആദ്യം കാണിച്ച ശുഷ്കാന്തി പിന്നീട് ഉണ്ടാവാത്തതാണ് ഈ സംഭവത്തില്‍ ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നത്. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത വൈദികവിദ്യാര്ത്ഥിനി റെയ്ച്ചല്‍ ഇപ്പോള്‍ കാക്കനാട് വനിതാ സബ്ബ് ജയിലില്‍ റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: