ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2004ല്‍ ലാലു പ്രസാദ് യാദവിന് ലഭിച്ചതാണ് തലസ്ഥാനത്ത് തുഗ്ലക്ക് റോഡിലുള്ള 25ാം നമ്പര്‍ ബംഗ്ലാവ്. ഭരണവും പോയി, ഇന്ദ്രപ്രസ്ഥത്തിലെ സ്വാധീനവും ഇല്ലാതായതോടെ ഇപ്പോള്‍ ഈ ബംഗ്ലാവും കൈവിടേണ്ടി വരുമെന്ന അവസ്ഥയിലാണ് ലാലു. അതിനാല്‍ എങ്ങനെയും ഇതു നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കക്ഷി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാര്യ രാബ്റി ദേവിയും മകള്‍ മിസ ഭാരതിയും തോറ്റു.ഭാര്യയെ രാജ്യസഭാ എംപിയാക്കി ബംഗ്ലാവ് നിലനിര്‍ത്താനുള്ള നീക്കവും ഇപ്പോള്‍ പൊളിഞ്ഞു. നിതീഷിെന്റ ജനനതാ ദളുമായി സഖ്യമുണ്ടാക്കി ഭാര്യയെ രാജ്യസഭയിലേക്ക് ജയിപ്പിക്കാമെന്നായിരുന്നു ലാലുവിെന്റ പരിപാടി. എന്നാല്‍
പത്ത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആറു മാസത്തിനകം നടക്കും. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പും വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലാലുവുമായി ചേരുന്നത് ദുരന്തമാകുമെന്നു കണ്ട് നിതീഷ് പിന്മാറി.അങ്ങനെ ഭാര്യയെ എംപിയാക്കി ബംഗ്ലാവ് നിലനിര്‍ത്താനുള്ള ശ്രമം പൊളിഞ്ഞു.
പാര്‍ട്ടി എംപി ജയ് പ്രകാശ് നാരായണ്‍ യാദവിെന്റ പേരില്‍ ഈ ബംഗ്ലാവ് സംഘടിപ്പിച്ചെടുക്കാനാണ് ഇപ്പോള്‍ ശ്രമം. എന്നാല്‍ സ്വാധീനം തന്നെ ഇല്ലാതായ സ്ഥിതിക്ക് ഇത് അത്ര എളുപ്പമല്ല. അങ്ങനെ സാധിച്ചാല്‍ ജയ്പ്രകാശ് നാരായണിന് മധേപ്പുരയില്‍ നിന്ന് ജയിച്ച പപ്പു യാദവിെന്റ വസതി തരപ്പെടുത്താം. പപ്പുവിെന്റ ഭാര്യ രഞ്ജിത രഞ്ജന്‍ കോണ്‍ഗ്രസ് എംപിയാണ്. അവര്‍ക്ക് എംപിമാര്‍ക്കുള്ള വീട് ലഭിക്കും. അവിടേക്ക് പപ്പുവിനും മാറാം. എന്നാല്‍ ഇതൊന്നും എളുപ്പമല്ല. രാജ്യസഭാ എംപി പ്രേം ചന്ദ് ഗുപത്യുടെ വസതി സ്വന്തമാക്കുകയാണ് ലാലുവിനു മുന്നിലുള്ള മറ്റൊരു വഴി. എന്നാല്‍ ഗുപ്തയ്ക്ക് സ്വകാര്യ വീടു തപ്പേണ്ടി വരും.
ലാലു ഇപ്പോള്‍ പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ നല്‍കിയാണ് തുഗ്ലക്ക് റോഡിലെ ബംഗ്ലാവില്‍ താമസിക്കുന്നത്.ത്.2014വരെ ഇവിടെ താമസിക്കാന്‍ യുപിഎ സര്‍ക്കാര്‍ ലാലുവിന് അനുമതി നല്‍കിയിരുന്നു. ഇനി വാടക നല്‍കിയും ഇവിടെ താമസിക്കാന്‍ കഴിയില്ല.
അജിത് സിംഗാണ് വീട് ഒഴിയേണ്ടിവരുന്ന മറ്റൊരു പ്രമുഖന്.79ല്‍ ചരണ്‍ സിംഗിന് നല്കിയ വീടാണിത്. അത് അച്ഛനും പിന്നെ മകന് അജിത് സിംഗും കൈവശം വച്ചുവരികയായിരുന്നു.വീട് ഒഴിയാനാവശ്യപ്പെട്ട് 52 മുന്‍ എംപിമാര്‍ക്ക് സെന്‍ട്രല്‍ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: