കൊച്ചി: യുവ സംരംഭകത്വത്തിന് കേരളത്തില്‍ വിലാസമുണ്ടാക്കിക്കൊടുത്ത സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രവര്‍ത്തനത്തിന്റെ രണ്ടാം വര്‍ഷത്തില്‍ നേതൃകൈമാറ്റത്തിനൊരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ ടെലകോം ടെക്നോളജി ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്ഥാപക സിഇഒ സിജോ കുരുവിള ജോര്‍ജ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മാറുന്നു. ഇപ്പോഴത്തെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ പ്രണവ് കുമാര്‍ സുരേഷായിരിക്കും പുതിയ സിഇഒ. ജൂലൈ മാസത്തിലാണ് സ്ഥാനമാറ്റം നിലവില്‍ വരിക.
ലോകത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച പത്തെണ്ണത്തിലൊന്നായി സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ ഉയര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഭരണസമിതിയിലേക്ക് പുതിയ ആളുകളെ കൊണ്ടുവരിക, ബോസ്റ്റണിലെ എംഐടി സെന്റര്‍ ഫോര്‍ ബിറ്റ്സ് ആന്‍ഡ് ആറ്റംസിന്റെ പങ്കാളിത്തത്തോടെ ഫാബ് ലാബ്സ് സജ്ജീകരിക്കുക, സ്കൂള്‍കുട്ടികള്‍ക്കായി റാസ്പ്ബെറി പൈ പരിപാടി നടപ്പാക്കുക, സീഡ് ഫണ്ട് പരിപാടി നടപ്പാക്കുക, സ്റ്റാര്‍ട്ടപ്പ് വില്ലേജ് ആപ്ലിക്കേഷന്‍ പ്രാവര്‍ത്തികമാക്കുക, 500 കോളജുകളില്‍ ബൂട്ട് ക്യാംപുകള്‍ സംഘടിപ്പിക്കുക, ഇപ്പോഴുള്ള 15,000 ചതുരശ്ര അടിയില്‍ നിന്ന് മൂന്നുലക്ഷം ചതുരശ്ര അടിയായി അടിസ്ഥാനസൗകര്യം വികസിപ്പിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തന ലക്ഷ്യങ്ങളാണ് അടുത്ത രണ്ടുവര്‍ഷക്കാലം സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: