കൊച്ചി : പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്ത പോഷക ചികിത്സാരീതിയുടെ പ്രയോജനം ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ ഇന്തോ – ആസ്ത്രോ സഹകരണം അനിവാര്യമെന്ന് കൊച്ചിയില്‍ ഇന്നലെ (1-6-14) സമാപിച്ച രാജ്യാന്തര സമ്മേളനം ആവശ്യപ്പെട്ടു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന സമ്മേളനം മന്ത്രി കെ. ബാബുവാണ് ഉദ്ഘാടനം ചെയ്തത്. വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ചികില്‍സാ രീതി ഇന്ത്യയില്‍ കൂടുതല്‍ പ്രചാരത്തിലാകാന്‍ ഡോക്ടര്‍മാരിലും അവബോധം ഉണരേണ്ടതുണ്ടെന്നും സെമിനാറില്‍ അഭിപ്രായം ഉണര്‍ന്നു. ഓസ്ത്രേലിയയാണ് പോഷക ചികിത്സാരീതിയില്‍ ഏറെ മുന്നോട്ടു പോയിട്ടുള്ളത്. ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് പോഷക ചികിത്സാരീതി പരിഹാരമെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. വിദേശങ്ങളില്‍ പോഷക മെഡിസിനു വില കൂടുതലാണ്. ഇന്ത്യയുടെ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ലോക ജനതയ്ക്ക് കുറഞ്ഞ ചെലവില്‍ പോഷക മെഡിസിനുകള്‍ ലഭ്യമാക്കാനാകും. നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ന്യൂട്രീഷണല്‍ മെഡിക്കല്‍ അസോസിയേഷന് വഴി ഓസ്ട്രേലിയന്‍ ഹൈക്കമാന്‍ഡിനും ആരോഗ്യ മന്ത്രാലയത്തിനും സമര്‍പ്പിക്കും. സോദാഹരണ ശില്പശാലയുടെ ഭാഗമായി പോഷക മെഡിസിനുകള്‍ സ്വയം പരീക്ഷിച്ചാണ് ഫലം അറിഞ്ഞത് പുതിയ അനുഭവമായി ഡോക്ടര്‍മാര്‍ പറഞ്ഞു. സൗന്ദര്യ ആരോഗ്യ ചികില്സയെപറ്റിയുള്ള ഉള്‍ക്കാഴ്ചയുള്ള നിരവധി പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടു. ഏഷ്യയില്‍ ഇത്തരത്തില്‍ നടന്ന ആദ്യ ശില്പശാല ആയിരുന്നു. ഓസ്ട്രേലിയന്‍ കോളേജ് ഓഫ് മെഡിക്കല്‍ ന്യൂട്രീഷന്‍ ഇന്ത്യന്‍ ന്യൂട്രീഷണല്‍ മെഡിക്കല്‍ അസോസിയേഷനും സൗഖ്യ ട്രെയ്നിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചാണു ശില്പശാല സംഘടിപ്പിച്ചത്. ഇന്ത്യയെ കൂടാതെ അമേരിക്ക, ഇംഗഌണ്ട്, ആസ്ത്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക എിവിടങ്ങളില്‍ നിന്നായി 200 ഓളം പേരാണ് പങ്കെടുത്തു. ഡോ. ജോഷിം ഫ്ഌറര് (ഓസ്ട്രേലിയ), പ്രൊഫ. സ്യൂ മക്ഗ്രെഗോര്, ഡോ. ഷാരോണ്‍ കേര്, ഡോ. എ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്രോഡീകരിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓപ്പണ്‍ ഫോറവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: