കൊച്ചി: കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണ രംഗത്ത് നിര്‍ണ്ണായക പങ്ക് വഹിച്ച അധ:സ്ഥിത വര്‍ഗ്ഗത്തിന്റെ വിമോചനനായകന് പണ്ഡിറ്റ് കറുപ്പന് ഒരിഞ്ച് മണ്ണില്ല. നഗരഹൃദയത്തില്‍ സ്വകാര്യകോളേജ് മാനേജ്മെന്റിന് അഞ്ചേക്കര്‍ സ്ഥലം തീര്‍ത്തും സൗജന്യമായി പതിച്ചു നല്‍കും. അതും കളിസ്ഥലത്തിനെന്ന പേരില്‍. സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ ന്യൂനപക്ഷ പ്രീണന നയമാണ് കൊച്ചി നഗരത്തിലെ ഈ രണ്ടു സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.
പണ്ഡിറ്റ് കറുപ്പന്റെ പ്രതിമയും സ്മാരകവും നിര്‍മ്മിക്കാന്‍ ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ദേശീയപാതക്കരികില്‍ കുണ്ടന്നൂരില്‍ സ്മാരക സമിതി സ്ഥാപിച്ചിരുന്ന പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മവാര്ഷിക ദിനത്തില്‍ തന്നെ പിഴുതെറിയുകയും ചെയ്തു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ജില്ലാകളക്ടറാണ് പ്രതിമ നീക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഇതിനെതിരെ വലിയ ബഹുജന പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. പ്രതിമയും സ്മാരകവും നിര്‍മ്മിക്കാന്‍ ഒരു തുണ്ട് ഭൂമി പോലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ജില്ലയില്‍ നിന്നുള്ള ഒരു ജനപ്രതിനിധിയും പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടുമില്ല.
അതേസമയം കഴിഞ്ഞ മുപ്പതു വര്‍ഷമായി സെന്റ് ആല്‍ബര്‍ട്സ് കോളേജ് മാനേജ്മെന്റ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന 4.67 ഏക്കര്‍ ഭൂമി എല്ലാ ചട്ടങ്ങളും മറികടന്ന് പതിച്ചു നല്കാന് ഒരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. കഴിഞ്ഞ മുപ്പത് വര്‍ഷവും സര്‍ക്കാരിലേക്ക് പാട്ട ഇനത്തില്‍ ഒരു നയാപൈസ പോലും അടക്കാതെയാണ് കോളേജ് മാനേജ്മെന്റ് ഭൂമി കൈവശം വച്ചിരിക്കുന്നത്.
മെട്രോ റയിലിന് ഓഫീസ് നിര്‍മ്മിക്കാനായി ഇതില്‍ നിന്ന് 88 സെന്റ് സ്ഥലം ലഭിക്കാനായി ഇപ്പോള്‍ കോളേജ് മാനേജ്മെന്റിന്റെ മുന്നില്‍ മുട്ടിലിഴയുകാണ് സര്‍ക്കാര്‍. പണ്ഡിറ്റ് കറുപ്പന്റെ പ്രതിമയോട് കാണിച്ച ശൗര്യം എന്തുകൊണ്ട് ഈ ഭൂമി കയ്യേറ്റത്തിനെതിരെ കാണിക്കാനാകുന്നില്ല എന്നാണ് ജനങ്ങള്‍ക്ക് സംശയം. 1.81 കോടി രൂപ പാട്ടക്കുടിശ്ശിക ഇനത്തില്‍ വീഴ്ച വരുത്തിയിട്ടും സര്‍ക്കാരിന് മിണ്ടാട്ടമില്ല. മെട്രോ റെയിലിന് ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം നഗരഹൃദയത്തില്‍ കണ്ണായ ഭൂമി പകരം നല്‍കും. നഗ്നമായ ഹിന്ദു വിരോധവും ന്യൂനപക്ഷ പ്രീണനവുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആക്ഷേപമുയരുന്നത്. കേരള നവോത്ഥാന ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമുള്ള പണ്ഡിറ്റ ്കറുപ്പനെ അവഹേളിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: