തൃശൂര്‍: ഓപ്പറേഷന് കുബേരയുടെ ഭാഗമായി 19 പോലീസ് ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലായിരിക്കും അദാലത്തുകള്‍ നടത്തുക. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിമാരും ഇതില്‍ പങ്കെടുക്കും. പെതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുവാനും നല്കിയ പരാതികളില്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിക്കുവാനും അവസരം ഉണ്ടാകും. അദവാലത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ എസ്പിമാര് സര്‍ക്കാരിന് സമര്‍പ്പിക്കും.
ഓപ്പറേഷന് കുബേരക്ക് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥന്മാര് കര്‍ശനമായ നിരീക്ഷണത്തിലാണ്. ഏതെങ്കിലും തരത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ ഉണ്ടായാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ചിട്ടിസ്ഥാപനങ്ങളുടെ മറവില്‍ നടക്കുന്ന പലിശ ഇടപാടുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ ജൂണ്‍ 30നകം രജിസ്റ്റര്‍ ചെയ്ത് നിയമവിധേയമായി പ്രവര്ത്തിക്കാവുന്നതാണ.് അല്ലാത്തവക്കെതിരെ നടപടികള്‍ സ്വീകരിക്കും.
പരാതികള്‍ ലഭിച്ച് നിജസ്ഥിതി ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. പലിശക്കാരെ സഹായിക്കുന്ന ഒരുനടപടിയും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. വന്‍കിടക്കാരെ ഒഴിവാക്കുന്ന യാതൊരു നടപടിയുമില്ല. മൂന്ന്കേസുകളില് കൂടുതല്‍ ഉള്ളവര്‍ക്കെതിരെ കാപ്പനിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: