കൊച്ചി: നഗരത്തിന് ഭീഷണിയായേക്കാവുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ മെട്രോ നല്കിയ ഒരു കോടി രൂപ ഉപയോഗിച്ച് നടത്തുന്ന പേരണ്ടൂര്‍ കനാല്‍ ശുചീകരണത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒഴിവാക്കണമെന്ന് ടി.ബാലചന്ദ്രന് ആവശ്യപ്പെട്ടു. പേരണ്ടൂര്‍ കനാലില്‍ നിന്നും കോരിയ ചേറ് ഇരു കരകളിലേക്കും നിക്ഷേപിക്കുന്നതിന് പകരം കനാലിനോട് ചേര്‍ന്ന് ചേറ് തള്ളിവയ്ക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്.
ചേറ് കോരി കരയ്ക്കിടാതെ ജെസിബി ഓപ്പറേറ്റേഴ്സ് ഭൂഉടമകള്‍ പറയുന്നത് പ്രകാരം ചെയ്യുകയാണെന്നാണ് ആക്ഷേപം. കോര്പ്പറേഷന് നല്‍കിയിരിക്കുന്ന ഒരു കോടി രൂപയുടെ കാല് ഭാഗം ചിലവാക്കാതെ സാമ്പത്തിക വെട്ടിപ്പ് നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അരോപണമുണ്ട്. കല് വൃത്തിയാക്കുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥന് പോലും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനോ പൊതുജനത്തിന്റെ പരാതി കേള്‍ക്കാനോ ഇല്ല എന്ന സാഹചര്യമാണ് നിലവിലുള്ളത്.
പേരണ്ടൂര്‍ കനാലില്‍ നിന്നും പോളമാറ്റുന്നതിന് മെട്രോ 10 ലക്ഷം രൂപ കോര്പ്പറേഷന് നല്‍കിയിരുന്നു. എന്നാല്‍ പോളവാരല്‍ പൂര്‍ണമായും ചെയ്യാത്തതിനാല്‍ ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതിലൂടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കും. കനാല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടത്തിയാല്‍ മാത്രമേ മഴക്കാലം എത്തുന്നതോടെ രൂക്ഷമാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: