പന്തളം: ഓപ്പറേഷന് കുബേരയുടെ ഭാഗമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന്റെ ബന്ധുവീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായ രേഖകള്‍ കണ്ടെടുത്തു. പന്തളം തോന്നല്ലൂര്‍ ആലുംമൂട്ടില്‍ സണ്ണി ശ്രീധരനെയാണ് കഴിഞ്ഞ ദിവസം അമിത പലിശ ഈടാക്കിയെന്ന പരാതിയിന്മേല് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതൃസഹോദരന്റെ മകന് ഇലവുംതിട്ട മുട്ടത്തുകോണം ഇന്ദ്രനീലത്തില്‍ പരേതനായ രാജീവിന്റെ വീട്ടിലായിരുന്നു ഇന്നലെ രാത്രി ഏഴുമണിയോടെ പോലീസ് റെയ്ഡ് നടത്തിയത്.
വാടകയ്ക്ക് നല്‍കിയിരുന്ന വീടിന്റെ ഒരു മുറി സണ്ണി ശ്രീധര്‍ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവിടെയുണ്ടായിരുന്ന അലമാരിയില്‍ നിന്നുമാണ് ഭൂമിയുടെ ആധാരങ്ങളും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തത്. 25 കോടിയിലേറെ രൂപയുടെ ഇടപാടുകളുടെ രേഖകളാണ് പിടിച്ചെടുത്തെന്നാണ് സൂചന. രാത്രി വൈകിയും പോലീസ് റെയ്ഡ് തുടരുന്നതിനാല്‍ കുടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സണ്ണിശ്രീധറിന്റെ ബന്ധുക്കളുടെ പേരിലാണ് പല സ്വത്തുക്കളുടേയും ആധാരം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ 80 ഓളം വാഹനങ്ങളുടെ ആര്‍സി ബുക്കുകളും മറ്റ് രേഖകളും കണ്ടെടുത്തതായും അറിയുന്നു. ഇവിടെ നിന്നും ലഭിച്ച പ്രമാണങ്ങളുടെ കൂട്ടത്തില്‍ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ അമ്മയുടെ പേരിലുള്ള രേഖകളുമുണ്ട്.
റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്. പത്തനംതിട്ട എസ്പി രാഹുല്‍ ആര്. നായരുടെ നേതൃത്വത്തില്‍ പന്തളം സിഐ റെജി ഏബ്രഹാം, പത്തനംതിട്ട എസ്ഐ മനുരാജ് അടക്കമുള്ള വരുടെ നേതൃത്വത്തിലാണ് റെയ്ഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: