കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 20 മുതല്‍ നടപ്പിലാക്കിയ ബസ്ചാര്‍ജ് വര്‍ധനക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി ഇന്ന് പരിഗണിക്കും. ചാര്‍ജ്വര്‍ധന സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്നതല്ലെന്നും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് കേന്ദ്രനിയമം ആയതിനാല്‍ കേരളത്തില്‍ മാത്രം അടിക്കടി ഉണ്ടാകുന്ന ബസ്ചാര്‍ജ് വര്‍ധന ഭരണഘടനയുടെ ലംഘനമാണെന്നും ഡീസലിന്റെ വില ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിലയിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മിനിമം ചാര്‍ജ് 3 രൂപയാണ്. 3 രൂപക്ക് 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. കേരളത്തില്‍ മാത്രം മിനിമം ചാര്‍ജ് 7 രൂപയും സഞ്ചരിക്കാവുന്ന ദൂരം അഞ്ചുകിലോമീറ്ററുമാണ്. ഇത് കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന് എതിരാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. പഴയ 6 രൂപ ടിക്കറ്റ് 7 രൂപയായപ്പോള്‍ 7 രൂപ ടിക്കറ്റ് 9 രൂപയാക്കിയത് തെറ്റാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേരള സര്‍ക്കാര്‍ ഗതാഗത വകുപ്പ് സെക്രട്ടറി, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി, കെഎസ്ആര്‍ടിസി എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹൈക്കോടതി അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റി ഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: