തിരുവനന്തപുരം : എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കോടതി മുമ്പാകെ മൊഴി നല്കാന് സരിത ഇന്നലെയും എത്തിയില്ല. ആറാം തവണയാണ് സരിത കോടതിയെ കബളിപ്പിക്കുന്നത്. ഇത്തവണ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്നാണ് കോടതിയെ അറിയിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വക്കീല്‍ വഴി കോടതിയില്‍ സമര്‍പ്പിച്ചു. കേസ് അടുത്ത മൂന്നിനു പരിഗണിക്കും. അതേ സമയം രോഗത്തെ കുറിച്ച് കോടതി സംശയം പ്രകടിപ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കേസ്. ഇത് ആറാംതവണയാണ് സരിത കോടതിയില്‍ മൊഴിനല്‍കാതെ ഒഴിഞ്ഞു മാറുന്നത്. 50 ഓളം തട്ടിപ്പ് കേസില്‍ പ്രതികൂടിയായ സരിത നിസാര അസുഖങ്ങളും അസൗകര്യങ്ങളും അഭിനയിച്ച് മൊഴി നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരിന്നു.
അബ്ദുള്ളക്കുട്ടി എംഎല്‍എ മാസ്കോട്ട് ഹോട്ടലില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരിന്നു സരിത എസ്. നായര്‍ പൊലീസില്‍ നല്കിയ പരാതി. ബലാത്സംഗത്തിന്റെ വിശദാംശങ്ങള്‍ എല്ലാം വര്‍ണ്ണിച്ച് നല്കിയ പരാതിയില്‍ സംഭവം നടന്ന ദിവസം മാത്രം വ്യക്തമാക്കിയിരുന്നില്ല. കേസില്‍ നിയമപ്രകാരമുള്ള മൊഴി നല്കാന് പൊലീസ് മൂന്ന് തവണയും കോടതി ആറുതവണയും സരിതയോട് ആവശ്യപ്പെട്ടു. മൂന്നിനു കേസ് പരിഗണിക്കവെ മൊഴി നല്കാന് സരിത എത്തിയില്ലെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് ആദ്യം പറഞ്ഞ സരിത പിന്നീട് മലയാളികളുടെ യുക്തിയെപ്പോലും വെല്ലുവിളിച്ചാണ് ഓരോ തവണയും തടസ്സവാദങ്ങള്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: