ആലപ്പുഴ: ജനകീയ ചലച്ചിത്രകാരന് ജോണ്‍ എബ്രഹാമിന്റെ വേര്പാടിന് 30ന് 27 വര്‍ഷം തികയുന്നു. സിനിമയില്‍ പുതുനിലപാടുകള്ക്കും പരീക്ഷണങ്ങള്‍ക്കും തുടക്കം കുറിച്ച അതുല്യ കലാകാരന് ജന്മനാട്ടില് സ്മാരകം നിര്‍മിക്കാനുള്ള ആരാധകരുടെ ആഗ്രഹം സ്വപ്നമായി അവശേഷിക്കുന്നു.
ജോണ്‍ എബ്രഹാമിന്റെ സുഹൃത്ത് കൂടിയായ നാട്ടുകാരന് മംഗലശേരി പത്മനാഭന്റെ നേതൃത്വത്തില്‍ ജോണ്‍ എബ്രഹാം സ്മാരക സമിതി എല്ലാ വര്‍ഷവും സ്മൃതിദിനം വിവിധ സാംസ്ക്കാരിക, സാഹിത്യ പരിപാടികളോടെ ആചരിക്കുന്നു. സമിതി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ-ചങ്ങനാശേരി റോഡിന് സമീപമുള്ള അഞ്ച് സെന്റ് പുറമ്പോക്ക് സ്ഥലം സ്മാരകം നിര്‍മിക്കുന്നതിന് പതിച്ചു നല്‍കണമെന്ന് സര്‍ക്കാരിന് നെടുമുടി ഗ്രാമപഞ്ചായത്ത് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഡബ്ല്യുഡി അധികൃതര്‍ 3.90 സെന്റ് സ്ഥലം പതിച്ചു നല്‍കാമെന്നും റിപ്പോര്‍ട്ട് നല്കി. എന്നാല്‍ വര്‍ഷം ആറ് പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടി ഫയലിലൊതുങ്ങി. ജന്മനാട്ടില് ജോണിന് സ്മാരകം നിര്‍മിക്കുകയെന്ന ആരാധകരുടെയും സുഹൃത്തുക്കളുടെയും ആഗ്രഹവും യാഥാര്‍ഥ്യമാകാതെ അവശേഷിക്കുകയാണ്.
കുട്ടനാട് ചേന്നങ്കരിയില്‍ വാഴക്കാട് വി.ടി. എബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ആഗസ്റ്റിലായിരുന്നു ജോണിന്റെ ജനനം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം എല്‍ഐസി ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ സിനിമാപ്രേമം മൂലം ജോലി രാജിവച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാന്‍ ചേരുകയായിരുന്നു. സുപ്രസിദ്ധ സംവിധായകനായ മണിക്കൗളിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് സംവിധാനം ചെയ്ത നാല് സിനിമകള്‍ കൊണ്ട് തന്നെ ചലച്ചിത്ര മേഖലയില്‍ മാറ്റത്തിന്റെ വാഹകനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
വിദ്യാര്‍ഥികളെ ഇതിലെ ഇതിലെ (1972), അഗ്രഹാരത്തിലെ കഴുതകള്‍ (1977), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ (1979), അമ്മ അറിയാന്‍ എന്നിവയാണ് ജോണ്‍ സംവിധാനം ചെയ്ത സിനിമകള്‍. അഗ്രഹാരത്തിലെ കഴുതകള്‍ എന്ന സിനിമ 1977ലെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. അമ്മ അറിയാന്‍ എന്ന സിനിമയ്ക്ക് പ്രത്യേക പുരസ്ക്കാരവും ലഭിച്ചു. കോഴിക്കോട് കേന്ദ്രമാക്കി ‘ഒഡേസ’ എന്ന ജനകീയ കലാപ്രസ്ഥാനം രൂപീകരിച്ചാണ് ‘അമ്മ അറിയാന്‍’ നിര്‍മിച്ചത്.
1987 മെയ് 30ന് കോഴിക്കോട് കെട്ടിടത്തില്‍ നിന്ന് വീണ് അകാലത്തിലാണ് ജോണ്‍ എബ്രഹാം ദാരുണമായി മരിച്ചത്. സ്മാരക സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ അനുസ്മരണ പരിപാടികള്‍ നടക്കും. ഇത്തവണത്തെ ജോണ്‍ എബ്രഹാം അവാര്‍ഡിന് അര്‍ഹരായത് സംവിധായകന് സിദ്ധാര്‍ഥ ശിവയും കവി ജേക്കബ് ഐസക്കുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: