കോഴിക്കോട്: മാറാട് കൂട്ടക്കൊല, കെടി. ജയകൃഷ്ണന് മാസ്റ്റര്വധം, ടി.പി.ചന്ദ്രശേഖരന് വധം എന്നിവയെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ വീണ്ടും സമീപിക്കണമെന്ന് ബിജെപി സംസ്ഥാന ഭാരവാഹിയോഗം ആവശ്യപ്പെട്ടു.
മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ കേരളസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന സി.എം.പ്രദീപ്കുമാറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയതാണ്.
പുതിയ നിരവധി വിവരങ്ങള്‍ സിഐടി കണ്ടെത്തിയിരിക്കുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാവണം. ഇക്കാര്യമുന്നയിച്ച് ബിജെപി സംസ്ഥാനതല നിവേദകസംഘം മുഖ്യമന്ത്രിയെ കാണുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു.
മാറാട് കൂട്ടക്കൊല സംബന്ധിച്ച് സിബിഐ അന്വേഷണക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ആത്മാര്ത്ഥതയുള്ളതായിരുന്നില്ല. ഇനി സിബിഐ അന്വേഷണം നടക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയോ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയോ വേണം. സര്‍ക്കാര്‍ ഈ കേസുകളുടെ ഗൗരവം വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതില്‍ അശ്രദ്ധ കാണിക്കുകയായിരുന്നു.
സിബിഐ അന്വേഷണം നടപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റേതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: