കൂത്താട്ടുകുളം : നാല് പഞ്ചായത്തുകള്‍ പ്രവര്‍ത്തന പരിധിയാക്കി കൂത്താട്ടുകുളത്ത് ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് പുതുതായി അനുവദിച്ചിട്ടുള്ള 27 കോടതികളിലൊന്നാണ് കൂത്താട്ടുകുളത്ത് ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കൂത്താട്ടുകുളം പോലീസ് സ്റ്റേഷന് പ്രവര്‍ത്തന പരിധിയില്‍ വരുന്ന പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, കൂത്താട്ടുകുളം എന്നി നാല് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവര്‍ക്ക് കോടതിയുടെ പ്രയോജനം ലഭിക്കും. ടൗണില്‍ ഹോസ്പിറ്റല്‍ റോഡിലുള്ള സി. ജെ സ്മാരക മന്ദിരത്തിലാണ് കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്കാലിക സൗകര്യമൊരുക്കുന്നത്. കോടതിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ താല്കാലികമായിട്ടൊരുക്കും. ഇതിലേക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്റെ സഹകരണമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
കോടതിയനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പഞ്ചായത്ത് അധികൃതര്‍ കൈപ്പറ്റിയിട്ടുണ്ട്. കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് സ്വീകരിക്കാന്‍ തയ്യാറാണെന്ന കാര്യം ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ കത്ത് അധികൃതര്‍ക്ക് നല്‍കേണ്ടതുണ്ട്. ഹൈക്കോടതി ബെഞ്ച് ചേര്‍ന്ന് കൂത്താട്ടുകുളത്തെ കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതിയും സമയവും നിശ്ചയിക്കും. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് , അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് , ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക്, പ്യൂണ്‍ എന്നിവരുള്‍പ്പെടെ 10 തസ്തികകളാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂത്താട്ടുകുളത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നതാണ്. പിന്നീട് കൂത്താട്ടുകുളം പോലീസ് സ്റ്റേഷന് പരിധിയിലെ കേസുകള്‍ മൂവാറ്റുപുഴ കോടതിയിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും 2012-ലാണ് കൂത്താട്ടുകുളത്ത് കോടതിക്ക് അനുമതിയായത് എന്നാല്‍ നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു.2013-ല്‍ പ്രത്യേക സംഘം കോടതിക്കായി കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: