കൊച്ചി: വിദ്യാഭ്യാസ വായ്പ നിഷേധിക്കുകയും അനുവദിച്ച വായ്പയ്ക്ക് അമിതപലിശ ഈടാക്കുകയും ചെയ്യുന്നത് അധാര്‍മികമാണെന്ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. നിസാരപലിശയ്ക്ക് കാര്‍ ലോണ്‍ നല്കുന്ന ബാങ്കാണ് വിദ്യാഭ്യാസ വായ്പയ്ക്ക് 17ശതമാനം വരെ പലിശ ഈടാക്കുന്നത്. വിദ്യാഭ്യാസ വായ്പ പലിശ രഹിതമാക്കി നല്കാന് സര്‍ക്കാര്‍ നിയമമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രഗവണ്മെന്റ് പ്രഖ്യാപിച്ച പലിശ ആനുകൂല്യം ബാങ്കുകള്‍ അട്ടിമറിക്കുന്നതിനെതിരെ കര്‍ഷകസംഘടന ഐക്യവേദിയുടെ വിദ്യാഭ്യാസ വായ്പ ഉപഭോക്തൃഫോറം വൈറ്റില ജംഗ്ഷനില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകസംഘടനാ ഐക്യവേദി ജില്ലാ പ്രസിഡന്റ് വേണു. കെ.ജി. പിള്ള അദ്ധ്യക്ഷനായിരുന്നു. മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക സംഘടനാഐക്യവേദി ചെയര്മാന് ജോസ് ചെമ്പേരി, ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ആര്.വി.ബാബു, പ്രേമ. ജി. പിഷാരടി, അബ്ദുള്ഹയ്യ, സീതാലക്ഷ്മി, വാര്‍ഡ് കൗണ്‍സിലര്‍ സുനിത, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, ജില്ലാ നേതാക്കളായ എം.എന്‍. സുരേഷ്, ഡി. സതീഷ് കുമാര്‍, ഉഷ ടെന്സിന്, ഡോ. പി.കെ. ഗോപാലകൃഷ്ണന്, കെ.എ. നാഷ്, എന്‍.കെ. ജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: