കൊച്ചി: കഴിഞ്ഞ നാല്പത്തിരണ്ട് വര്‍ഷക്കാല കോണ്‍ഗ്രസ് ഭരണം ലക്ഷദ്വീപിനെ 50 വര്‍ഷം പിന്നിലാക്കിയിരിക്കുകയാണെന്ന് നിയുക്ത ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫയ്സല്‍. കൊച്ചിയില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. മോദിയുടെ വികസന കാഴ്ചപ്പാടുകളോട് ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് അദ്ദേഹത്തെ അധികാരത്തിലെത്തിച്ചത്. അതുകൊണ്ടുതന്നെ മുസ്ലീം സമുദായത്തിന് കുടുതല്‍ ആധിപത്യമുണ്ടെങ്കിലും ലക്ഷദ്വീപിന്റെ വളര്‍ച്ചക്ക് മോദി പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ലക്ഷദ്വീപില്‍ ജനാധിപത്യ സംവിധാനം ഇനിയും വന്നിട്ടില്ലാത്തതാണ് ഈ അധ:പതനത്തിനു കാരണം. 12 കപ്പലുകള്‍ ലക്ഷദ്വീപ് അധികൃതര്ക്കുണ്ടെങ്കിലും കൃത്യമായ തയ്യാറെടുപ്പുകളില്ലാത്തതിനാല് യാത്രാ ദുരിതം പരിഹരിക്കപ്പെടുന്നില്ല. പത്തു ശതമാനം പേര്‍ക്കു മാത്രമെ സര്‍ക്കാര്‍ തലത്തില്‍ ജോലിലഭിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ അടിസ്ഥാന മേഖലകളായ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, തൊഴില്‍ എന്നിവയുടെ വികസനത്തിനാണ് കൂടുതല്‍ ശ്രദ്ധചെലുത്താന്‍ ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: