തിരുവനന്തപുരം: പട്ടികവര്‍ഗകാര്‍ക്ക് സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഭവനരഹിതരായ മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നിര്‍മിക്കാന്‍ 2.50 ലക്ഷം രൂപ നിരക്കില്‍ സാമ്പത്തിക സഹായം നല്‍കും.
മുമ്പ് നിര്‍മിച്ച വീടുകള്‍ നവീകരിക്കുന്നതിന് 1000 കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. യുവതികളുടെ വിവാഹ ധനസഹായമായി പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ വിവാഹത്തിന് മാതാപിതാക്കള്‍ക്ക് 50,000 രൂപ നല്‍കും. അനാഥരായ പെണ്‍കുട്ടികള്‍ക്ക് പദ്ധതി വഴി ഒരു ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പട്ടികവര്‍ഗ- യുവതീ യുവാക്കള്‍ക്ക് സ്വയംതൊഴിലിനും നൈപുണ്യ വികസന പരിശീലനത്തിനുമായി സഹായം നല്‍കും. നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന് മുഖേന വയനാട് ജില്ലയില്‍ നൈപുണ്യ വികസനത്തിനായി സ്ഥിരം കേന്ദ്രം ആരംഭിക്കും. അട്ടപ്പാടിയില്‍ പരിശീലന പരിപാടി നടപ്പിലാക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി പ്ലേസ്മെന്റ് ഉറപ്പാക്കും. ഐടിഐ, പോളിടെക്നിക്ക്, എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് ചേര്‍ന്ന് കൊഴിഞ്ഞുപോയവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും എന്റ്റിറ്റിഎഫ് മുഖേന പരിശീലനം പൂര്‍ത്തിയാക്കി പ്ലേസ്മെന്റ് ഉറപ്പാക്കും.
യുവജനങ്ങളെ സംബന്ധിച്ച സമഗ്രവും ആധികാരികവുമായ പഠനം നടത്തുന്നതിന് യുവജന പഠന ഗവേഷണ കേന്ദ്രം ആരംഭിക്കും. അഞ്ച് വ്യത്യസ്ത വിഷയങ്ങളില്‍ പഠനം നടത്തുന്നതിന് അതാത് വിഷയങ്ങളില്‍ യോഗ്യതയുള്ളവരെ റിസര്‍ച്ച് അസോസിയേറ്റുമാരായി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: