തിരുവനന്തപുരം: എ.പി.അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ വ്യാഴാഴ്ച തന്നെ മൊഴി നല്‍കണമെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായരോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചു. മൊഴി നല്കാന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ആശുപത്രിയില്‍ ആയതിനാല്‍ മൊഴി നല്കാന് അഞ്ചു ദിവസം കൂടി അനുവദിക്കണമെന്നായിരുന്നു സരിതയുടെ ആവശ്യം. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി തന്നെ മസ്കറ്റ് ഹോട്ടലില്‍ ക്ഷണിച്ചു വരുത്തി അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു എന്നാണ് സരിത പൊലീസില്‍ പരാതിയില്‍ നല്‍കിയത്. എന്നാല്‍ കേസില്‍ രണ്ടു തവണയും മൊഴി നല്കാന് സരിത എത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: