കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം തൃശൂര്‍ ജില്ലയിലും പ്രതിഫലിച്ചു. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലുള്‍പ്പെട്ട 13 നിയോജകമണ്ഡലങ്ങളില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത് ആകെ 1,03,666 വോട്ടായിരുന്നു. എന്നാല്‍ 2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് 2,92,921 വോട്ട്. അതായത് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനെക്കാള്‍ രണ്ട് ഇരട്ടി വര്‍ദ്ദനവ്. മുഴുവന്‍ മണ്ഡലങ്ങളിലും 12000വോട്ടുകള്‍ക്ക് മീതെ എത്തിക്കാന്‍ സാധിച്ചതും, പ്രത്യേകിച്ച്, മണലൂര്‍ ,നാട്ടിക, പുതുക്കാട് തുടങ്ങിയ മണ്ഡലങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചതും എടുത്തു പറയത്തക്ക സംഗതികളാണ്.
ദേശീയമായ മുന്നേറ്റത്തിന് ഒപ്പംതന്നെ നമ്മുടെ ജില്ലയിലും പാര്‍ട്ടിയുടെ അസൂയാര്‍ഹമായ വളര്‍ച്ച ഉണ്ടാക്കാനായിട്ടുണ്ട്. കഴിഞ്ഞ രണ്ട്വര്‍ഷമായി തൃശൂര്‍ ജില്ലയില്‍ ദീര്‍ഘ ദൃഷ്ട്ടിയോടുകൂടിയും, വ്യക്തമായ തയ്യാറെടുപ്പോടുകൂടിയും, നടപ്പാക്കിയ നിരവധി ജനകീയ പോരാട്ടങ്ങളും, ചിട്ടയോടുകൂടിയുള്ള സംഘടനാ പ്രവര്‍ത്തനവുമാണ് ഈ വലിയ മുന്നേറ്റത്തിനു കളമൊരിക്കിയത്.
കേരളത്തില്‍ ഇദംപ്രഥമമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ബിഒടി പാതയുമായി ബന്ധപ്പെട്ട് പാലിയേക്കര ടോള്‍ കൊള്ളക്കെതിരെയുള്ള സമരം പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇടം നേടിയ പോരാട്ടമാണ്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി സന്ധിയില്ലാത്ത പോരാട്ടം നടത്തികൊണ്ടിരിക്കുന്നു. പാര്‍ട്ടി, റിലേ സത്യാഗ്രഹത്തിലൂടെ ആരംഭിച്ച പ്രക്ഷോഭത്തിന് അഭൂതപൂര്‍വമായ ജനപിന്തുണ ലഭിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ക്വിറ്റിന്ത്യാ ദിനമായ ആഗസ്റ്റ് 9ന് നടത്തിയ പ്രതിരോധശൃംഖല. 13 കിലോമീറ്റര്‍ നീളത്തില്‍, ഏതാണ്ട് 17000 ആളുകള്‍ നിരന്നുനിന്നുകൊണ്ട്, ശൃംഖലയെ മനുഷ്യമതിലാക്കിത്തീര്ത്തു. സാംസ്കാരിക തലസ്ഥാനത്തെ ശ്രദ്ധേയമായ നിരവധി വ്യക്തിത്വങ്ങള്‍ ഈ ശൃംഖലയുടെ കണ്ണികളാകാന്‍ തയ്യാറായി എന്നത് ഈ പ്രക്ഷോഭത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.
ഭരണകൂടവും, കോണ്‍ഗ്രസ്സും, സിപിഎമ്മും സ്വീകരിച്ച ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ബിജെപി സ്വീകരിച്ച ശക്തമായ നിലപാടിന്റെ ജനകീയാംഗീകാരംകൂടിയായി ഈ പരിപാടി മാറി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേതാക്കളുമടക്കം പങ്കെടുത്ത ജനകീയ പ്രക്ഷോഭത്തെ പോലീസിനെ ഉപയോഗിച്ചുകൊണ്ട് ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച ടോള്‍ കമ്പനിക്കാരുടെ ഹീന ശ്രേമത്തെ ഇഛാശക്തികൊണ്ട് നേരിടാനും പാര്‍ട്ടിക്ക് സാധിച്ചു. പാര്‍ട്ടി അദ്ധ്യക്ഷന്‍ വി.മുരളീധരനടക്കമുള്ള നേതാക്കള്‍ക്കും, സമരഭടന്മാര്ക്കുമെതിരെ വധശ്രമമടക്കമുള്ള ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തുകൊണ്ട് ഈ പ്രക്ഷോഭത്തെ തളര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് ഭരണകൂടവും ശ്രമിച്ചു. ടോള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനാദ്ധ്യാക്ഷന് അങ്കമാലി മുതല്‍ പാലിയേക്കര വരെ നടത്തിയ പദയാത്രയിലും ആയിരക്കണക്കായ ആളുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് അനുവദിച്ച കൊരട്ടി മേല്‍പ്പാലം നിരവധി പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് പണി പൂര്‍ത്തീകരിച്ചത്. പൂര്‍ത്തീകരണത്തിന് ശേഷവും ഈ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാതെ ജനദ്രോഹനയം തുടര്‍ന്നപ്പോള്‍ ഇതിനെതിരെ പ്രതികരിക്കാനും, പ്രതീകാത്മകമായി ഈ പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനും പാര്‍ട്ടി, തയ്യാറായത് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി.
കൊടുങ്ങല്ലൂരിലെ ഗോതുരുത്ത് പാലത്തിന്റെ പുനര്‍നിര്‍മ്മാണം നടത്താതെ ഭരണകൂടത്തിന്റെ ജനദ്രോഹനയം തുടര്‍ന്നപ്പോള്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങാന്‍ ബിജെപിക്ക് സാധിച്ചു. നിരന്തര സമരം, വിജയകരമായി മുന്നേറിയപ്പോള്‍ ഭരണാധികാരികള്‍ സമരപ്പന്തലിലെത്തി, പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് രേഖാമൂലം ഉറപ്പുകൊടുത്തതും ബിജെപിയുടെ പ്രക്ഷോഭത്തിന്റെ പാതയിലെ നാഴികക്കല്ലാണ്.
മുസിരിസ് പൈതൃക പദ്ധതിയില്‍, കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെകൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രക്ഷോഭവും എടുത്തു പറയത്തക്കതാണ്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും, അടിസ്ഥാനസൗകര്യങ്ങള്‍ക്കും വേണ്ടി നടത്തിയ നിരവധിയായ സമരങ്ങള്‍, തൃശ്ശൂര്‍ നഗരത്തിലെ പ്രധാനറോഡുകള്‍ തകര്‍ന്നു തരിപ്പണമായപ്പോള്‍ ഇകാര്യം ചൂണ്ടിക്കാട്ടിനടത്തിയ അനേകം പ്രക്ഷോഭങ്ങളും പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ മദര്‍ ഹോസ്പ്പിറ്റലിലെ നേഴ്സുമാര്‍ക്കെതിരെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് നടത്തിയ മനുഷ്യത്വഹീനമായ നിലപാടുകള്‍ക്കെതിരെയും, ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നനിലയില്‍ പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തുവന്നതും, ദയ ആശുപത്രിയിലെ സ്റ്റാഫ് രോഗിയായ യുവതിക്കെതിരെ നടത്തിയ പീഡനതിനെതിരെ പാര്‍ട്ടി നടത്തിയ പ്രക്ഷോഭവുമൊക്കെ, തൃശൂര്‍ ജില്ലയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിച്ചിട്ടുണ്ട്.
കാതികുടം നീറ്റാജലാറ്റിന്‍ കമ്പനി നടത്തുന്ന പരിസ്ഥിതിമലിനീകരണത്തിനും, ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ പാര്‍ട്ടി ഒറ്റക്കും, കൂട്ടായും നടത്തിയ പ്രക്ഷോഭങ്ങള്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. നമ്മുടെ നാട്ടിലെ അടിസ്ഥാന ജനസമൂഹമായ, പുല്ലൂരിലെ പുലയസമുദായം പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന ‘പുലയകളരി’ സംരക്ഷിക്കുന്നതിനുവേണ്ടി നടത്തിയ പ്രക്ഷോഭം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പിന്തുണ പിടിച്ചുപറ്റാന്‍ പാര്‍ട്ടിക്ക് സാധിച്ചു.
എ.നാഗേഷ്
ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: