നാലുവര്‍ഷം മുമ്പ് ഹരിദ്വാര്‍ കുംഭമേളയില്‍ ഹിന്ദുനേതൃസംഗമത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ വാക്കുകള്‍ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. പതിവിലധികം വൈകാരികതയിലേക്ക് ആഴ്ന്നുപോയ വാക്കുകള്‍ പെറുക്കിയെടുത്ത് അദ്ദേഹം പറഞ്ഞു. “രാജ്യത്തിന് മുറിവേറ്റിരിക്കുന്നു. ഭാരതമാതാവ് ഇത്രത്തോളം അപമാനിക്കപ്പെട്ട രാജ്യഭരണം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ദേശീയത അംഗീകരിക്കാത്ത ഭരണകൂടം സംസ്കൃതിയെ നശിപ്പിക്കുന്നു. ഈ അപമാനം ഇനിയും അനുവദിച്ചുകൂടാ.”
മഹാമണ്ഡലേശ്വരും ഹിന്ദുനേതാക്കളും ആയിരക്കണക്കിന് മണ്ഡലേശ്വരന്മാരും സന്തു, സാധു സന്യാസിമാരും സന്നിഹിതരായ സമ്മേളനത്തിന്റെ മനസ് വായിച്ചെടുത്തതായിരുന്നു സിംഗാളിന്റെ വാക്കുകള്‍.
രാജ്യത്തോട് ആദരവും ആത്മാഭിമാനവും പുലര്‍ത്തുന്ന ദേശീയബോധമുള്ള രാഷ്ട്രീയ നേതാവിന് മാത്രമേ ഭാരതമാതാവിനെ രക്ഷിക്കാനാകുവെന്നും സാന്യാസിമാര്ക്കിടയില് അഭിപ്രായമുയര്‍ന്നു. ഹൈന്ദവ ദേശീയതയ്ക്ക് ഉണര്‍വേകിയ നിരവധി നേതാക്കളുടെ സാന്നിദ്ധ്യത്തിലും കുംഭമേളയിലെ സന്യാസിവര്യന്മാരുടെ ദിവ്യദൃഷ്ടി പതിഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയിലായിരുന്നു. 2010ലെ ഹരിദ്വാര്‍ കുംഭമേളയില്‍ നിന്നും 2013ലെ പ്രയാഗ് കുംഭമേളയിലേക്കെത്തുമ്പോള് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം സന്യാസി സമൂഹം മോദിയുടെ പേര് ഉറക്കെ പ്രഖ്യാപിച്ചു. കുംഭമേളയുടെ ഭാഗമായി വിഎച്ച്പി നടത്തിയ മത പാര്‍ലമെന്റില്‍ വിഷയം ശക്തമായി ഉന്നയിക്കപ്പെട്ടു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നു. രാജ്യമൊന്നടങ്കം മോദിയെ പ്രാധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു അശോക് സിംഗാളിന്റെ അന്നത്തെ വാക്കുകള്‍. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യപ്രധാനമന്ത്രി അധികാരത്തിലേറുമ്പോള്‍ രാജ്യത്തിനുണ്ടായ പ്രതീക്ഷയും ആഹ്ലാദവുമാണ് ജനങ്ങള്‍ മോദിയില്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിയെ തീരുമാനിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലായ കുംഭമേള അവസാനിച്ചത്. രാജ്യത്തിന്റെ പതിനാലാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേല്‍ക്കുമ്പോള്‍ സവിശേഷതകള്‍ ഏറെയുണ്ട്. പിന്നോക്കക്കാരനായ സാധാരണക്കാരന് സകല പ്രതിബന്ധങ്ങളും തരണം ചെയ്ത് അധികാരത്തിന്റെ ചെങ്കോട്ട പിടിക്കുമ്പോള്‍ വ്യക്തമാകുന്ന മറ്റൊരു സന്ദേശം കൂടിയുണ്ട്.
ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്കാന് രാജ്യത്തെ പ്രാപ്തമാക്കുന്നത് അതിന്റെ സംസ്കാരം തന്നെയെന്ന തിരിച്ചറിവാണത്. പൗരാണിക കാലത്ത് ഭാരതത്തിന് വഴിതെളിച്ച ഋഷീശ്വരന്മാര് അന്ധകാരത്തില്‍ അകപ്പെട്ടുപോയ രാജ്യത്തെ വീണ്ടെടുക്കാന്‍ മോദിയെന്ന സൂര്യകിരണത്തെ കണ്ടെത്തിയത് നിയോഗമാകാം. ഋഷിപരമ്പരകളിലൂടെ കരുത്താര്‍ജ്ജിച്ച ഭാരതം മോദിയുടെ വിജയത്തിലൂടെ പാരമ്പര്യത്തിന്റെ ശക്തി ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. കുംഭമേളയില്‍ മോദിയുടെ പേര് ഉയര്‍ന്നത് യാദൃശ്ചികമല്ലെന്നര്‍ത്ഥം.
അഭയാര്‍ത്ഥികള്‍ക്ക് അമ്മയായ ഭാരത്തിന്റെ സാംസ്കാരിക പൈതൃകത്തെ അപമാനിച്ച പത്ത് വര്‍ഷത്തെ ഭരണത്തിന്റെ തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ ദയനീയ പരാജയം.
ഇസ്ലാമിക ഭീകരതയ്ക്കൊപ്പം ഹിന്ദുദേശീയതയെ കൂട്ടിക്കെട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കം അതിരുകള്‍ ലംഘിക്കുന്നതായിരുന്നു. ഹൈന്ദവ സംസ്കാരത്തെയും നേതാക്കളെയും ഭീകരരായി ചിത്രീകരിച്ച കോണ്‍ഗ്രസിന്റെ പ്രീണന നയങ്ങള്‍ ഭരണത്തിന് പുറമെ നിയമത്തിന് മുന്നിലും ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും ജനങ്ങള്‍ വിഭജിച്ചു. അയോധ്യ സംബന്ധിച്ച കോടതിവിധി മാനിക്കാതെയും ആദിവാസി മേഖലയിലെ ക്രിസ്ത്യന്‍-മാവോയിസ്റ്റ് കൂട്ടുകെട്ടുകള്‍ക്ക് പ്രോത്സാഹനം നല്‍കിയും രാജ്യവിരുദ്ധതയുടെ പ്രചാരകരായി കോണ്‍ഗ്രസ്. കണക്കുകള്‍ക്കപ്പുറം സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെ കീഴ്മേല്‍ മറിച്ച് മോദി നേടിയ വിജയം ഋഷി പരമ്പരകളുടെ ആശീര്‍വാദമില്ലാതെ മേറ്റ്ന്താണ്? രാജ്യം അതിന്റെ ദേശീയതയെന്തെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു മോദിയുടെ വിജയത്തിലൂടെ.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: