ഇന്ത്യയില്‍ ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിച്ച 1947 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യ ഭരിക്കുന്നു. ആദ്യ ഗവര്‍ണര്‍ ജനറലായ രാജാജിയും അവസാനത്തെ ഗവര്‍ണര്‍ജനറലായ മൗണ്ട് ബാറ്റണ്‍ പ്രഭുവും മുന്നു വര്‍ഷത്തിനു ശേഷം ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ വിട്ടുപോയി. ഡോ.ബി.ആര്. അംബേദ്കറിര് പുതിയ ഭരണഘടനക്കു രൂപം നല്‍കുകയും 1950 ജനുവരി 26ന് അത് നിലവില്‍ വരുത്തുകയും ചെയ്തു.
ഇന്ത്യയിലെ സുപ്രീം കോടതിയും ഇതേ ദിവസം തന്നെ നിലവില്‍ വന്നു. ഭരണഘടന ആവിഷ്കരിക്കുന്നതിനുള്ള അധികാരം ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതിയില്‍ നിക്ഷിപ്തമായി. ഇന്ത്യന്‍ പ്രസിഡന്റാണ് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത്. അപ്രമാദിത്വമുള്ള കോടതിയുടെ തീരുമാനം അന്തിമമാണെങ്കിലും പൊതുജനാഭിപ്രായത്തോടെ വിധി തീര്‍പ്പാക്കാനാണ് ഭരണഘടന അനുശാസിക്കുന്നത്. പ്രായപൂര്‍ത്തിയാവര്‍ക്ക് സമ്മതിദാനാവകാശത്തിലൂടെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഓരോ ഇന്ത്യക്കാര്‍ക്കും നല്കി. ഒരു എളിയ ഇന്ത്യക്കാരന് ഒരു ചെറിയ പേനകൊണ്ട് കോറിയിട്ട ചില കാര്യങ്ങള്‍ പിന്നീട് നിയമമാകുകയും രാജ്യഭരണം അതിനെ പിന്തുടര്ന്ന് പോരുകയുമാണ്. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഇന്ത്യക്കുണ്ടായ ഏറ്റവും വലിയ ശാപം മദ്യപാനത്തിലൂടെ രീജ്യത്ത് ദാരിദ്ര്യം വര്‍ദ്ധിച്ചു എന്നതാണ്. മദ്യം ഭരണഘടനാ പരമായി തുടച്ചുമാറ്റിയിട്ടുണ്ടെങ്കിലും മാറി മാറി വരുന്ന ഭരണം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെങ്കിലും പുകവലിയും മദ്യപാനവും തുടരുന്നത് ജീവനു ഭീഷണിയാകുന്നു. ആര്‍ടിക്കിള്‍ 39 ദരിദ്രര്‍ക്ക് അനുകൂലമായിട്ടുള്ളതാണ്. എന്നാല്‍ വിലകയറ്റം പാവപ്പെട്ടവനെ സംരക്ഷിക്കുന്നില്ല. ആശുപത്രി ചെലവു വര്ത്ഥിച്ചിരിക്കുന്നു. നിയമപരമായി നേരിടാന്‍ വ്യവഹാരത്തിനുള്ള ഫീസുള്‍പ്പെടെയുള്ള ചെലവുകള്‍ വര്ത്ഥിച്ചിരിക്കുന്നു. അതുകൊണ്ട് സാധാരണക്കാരന് സാമൂഹ്യ നീതി നിഷേധിക്കപ്പെടുകയും അവന്റെ ജീവിത ചെലവ് വര്ത്ഥിക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ അടിസ്ഥാനപരമായി ഭരണഘടന ലംഘിക്കപ്പെടുന്നു.
നരേന്ദ്രമോദി ഏറ്റെടുക്കുന്ന ഏറ്റവും വലിയവെല്ലുവിളി ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിന് ഭരണഘടനയുടെ അടിസ്ഥാനപരമായ വകുപ്പുകള്‍ നടപ്പാക്കുക എന്നതാണ്. എന്നാല്‍ ഇതൊരു ആര്ത്ത നാദമാണ്. ഗവണ്മെന്റ് തന്നെ സാമ്പത്തിക നീതിയെ കുറിച്ചുതന്നെ യാതൊരു ഉറപ്പുമില്ലാതെയാണ് ഇപ്പോള്‍ പൊയ്കൊണ്ടിരിക്കുന്നത്.
സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ നീതി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെങ്കിലും രാജ്യത്ത് സോഷ്യലിസവും ഡെമോക്രസിയും ഉണ്ടാക്കിയെടുക്കുക എന്നതാണ് നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം. ജനങ്ങള്‍ മുഴുവന്‍ അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. ഈ സുവര്‍ണാവസരം അദ്ദേഹം പരമാവധി ഉപയോഗപ്പെടുത്തണം. ഊര്‍ജ്ജ്വസ്വലമായ, ജനാധിപത്യപരമായ, സോഷ്യലിസ്റ്റ് ചിന്താഗതിയോടെയുള്ള ഭരണമാണ് അദ്ദേഹത്തിനു മുന്നിലുള്ള കര്‍ത്തവ്യം. ഇത് മോദി യുഗത്തിന്റെ തുടക്കമാകണം. മദ്യപാനം ഇല്ലാതാക്കുന്നതിലൂടെയും, അഴിമതി തൂടച്ചുനീക്കുന്നതിലൂടെയും, പാവപ്പെട്ടവനെ ഇന്ത്യയുടെ പ്രതീക്ഷയായി വളര്ത്തുന്നതിലൂടെയും മാത്രമെ മോദിക്ക് അതിനു സാധിക്കുകയുള്ളു.
രാഷ്ട്രീയപരമായും, സാമ്പത്തികപരമായും, സാമൂഹ്യപരമായും മോദിയുഗം ഇൗ രാജ്യത്ത് വരണമെങ്കില്‍ ഒട്ടും കൂടാതെയും കുറയാതെയും ഇന്ത്യന്‍ ഭരണഘടനയിയെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നടപ്പാക്കുകമാത്രം മതി.
എല്ലാ പാര്‍ട്ടികളും ഇതില്‍ പ്രതിജ്ഞാബന്ധമാണെങ്കിലും ഭരണത്തില്‍ വരുന്ന പാര്‍ട്ടിക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട് എന്നു മാത്രം. രാജ്യത്ത് സോഷ്യലിസം കൊണ്ടുവരുന്നതിന് ഇന്ത്യന്നിയമ വ്യവസ്ഥയുടെ പ്രാധാന്യം സാമ്പത്തിക തത്വശാസ്ത്രത്തിലേക്ക് രൂപാന്തരപ്പെടുത്തി ഇതുവരെയുള്ള സാമ്പത്തിക ചിന്താരീതിയെ മാറ്റിയെടുക്കുകയാണ് വേണ്ടത്.
ഇത്തരം ചിന്തകള്‍ പിപ്ലവകരമായ മാറ്റമായിരിക്കും ഇന്ത്യക്ക് സമ്മാനിക്കുക. പ്രതിപക്ഷത്തിന്റെ അകമഴിഞ്ഞ സഹകരണവും ഇതിനാവശ്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം യാഥാര്‍ത്ഥ്യമാകണമെങ്കില്‍, വിവേകാനന്ദന് പറഞ്ഞ ‘ദരിദ്ര ദേവോ ഭവ…. ‘ സംഭവിക്കാന്‍ കച്ചവട മനസുള്ള പാശ്ചാത്യ ലോകം പാശ്ചാത്യ ലോകത്തിനു മുന്നില്‍ അടിയറവു പറയേണ്ടതുണ്ട്. രാജ്യത്തെ പാവപ്പെട്ടവര്‍ അധികാരികളാകുന്നതിലൂടെ ഈ അവസ്ഥ സംജാതമാകും.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ജനാധിപത്യത്തില്‍ തീര്‍ച്ചയായും സംരക്ഷണം നല്‍കണം എങ്കിലും ന്യൂനപക്ഷങ്ങള്‍ പെരുകി ഭൂരിപക്ഷമാകാന്‍ അനുവദിക്കരുത്. അത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ഇടയാക്കും. ചൈനയില്‍ നടപ്പാക്കിയതുപോലുള്ള കുടുംബാസൂത്രണം ഇന്ത്യയിലും കൊണ്ടുവരണം എന്നാണ് ലോ റിഫോംസ് കമ്മീഷന് ചെയര്മാന് എന്ന നിലയില്‍ റെക്കമെന്റ് ചെയ്യുന്നത്. ഇതൊരു ദേശീയനയമാക്കി മാറ്റേണ്ടത് ഭൂരിപക്ഷം വരുന്ന സമുദായങ്ങളുടെ ആരോഗ്യപരമായ സുരക്ഷിതത്വത്തിന് അത്യാവശ്യമാണ്.
ജസ്റ്റീസ് വി. ആര്. കൃഷ്ണയ്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: