കൊച്ചി: കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്തമായ മുഖഛായ നല്‍കിക്കൊണ്ട് കൊച്ചിയില്‍ പുതിയ ഉല്ലാസ നൗക പ്രയാണമാരംഭിക്കുന്നു. ക്രൂസ്ലോഞ്ച് എന്നു പേരുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ നൗകയില്‍ രുചികരമായ ആഹാരം ആസ്വദിച്ചുകൊണ്ട് കൊച്ചിയുടെ സൗന്ദര്യം നുകരാം.
ഒരേസമയം നൂറുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന എയര്‍ കണ്ടീഷന്‍ ചെയ്ത ഈ കപ്പലില്‍ വൈഫൈ ഇന്റര്‍നെറ്റ്, വ്യത്യസ്ത വിനോദ പരിപാടികള്‍ എന്നിവ ഒരുക്കിയിരിക്കുന്നു. മറൈന്‍ ഡ്രൈവിന് സമീപമുള്ള റെയ്ന്ബോ പാലത്തില്‍ നിന്നാരംഭിക്കുന്ന ക്രൂസില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വീസും ഭക്ഷണവുമാണുള്ളത്.
ക്രൂസ്ലോഞ്ചിന്റെ ഉടമസ്ഥര്‍ ഗ്രീന്‍ ബേ ലെഷര്‍ മാനേജ്മെന്റ് ലിമിറ്റഡാണ്. ഡിന്നര്‍ ക്രൂസ്, ബ്രേക്ക് ഫാസ്റ്റ് ക്രൂസ്, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍, ഫാമിലി ഗെറ്റ് ടുഗതര്‍ തുടങ്ങിയവയ്ക്ക് ഉതകുന്ന തരത്തിലാണ് നൗക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊച്ചിയിലെ പ്രശസ്ത റസ്റ്ററന്റ് ഗ്രൂപ്പായ ആലിബാബ ആന്റ് 41 ഡിഷസ് ആണ് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത്. ഗ്രീന്‍ബേ മാനേജിംഗ് ഡയറക്ടര്‍ ഷനോജ് ഇറാനി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിജിന് ശ്രീകുമാര്‍ എന്നിവര്‍ ക്രൂസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മന്ത്രി കെ.ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.
ഓണ്‍ലൈനായും ടെലഫോണിലൂടെയും ബുക്കിംഗ് നടത്താം. ലഞ്ച് അല്ലെങ്കില്‍ ഡിന്നറോടുകൂടിയുള്ള മൂന്ന് മണിക്കൂര്‍ കപ്പല്‍ യാത്രയും ഒപ്പമുള്ള വിനോദ പരിപാടികള്‍ക്കും കൂടി 1500 രൂപയാണ് നികുതിയുള്‍പ്പെടെയുള്ള പരമാവധി തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cruiseloungekochi.com.
പ്രതികരിക്കാൻ ഇവിടെ എഴുതുക: