നെയ്യാറ്റിന്‍കര: ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ലത്തീന്‍കത്തോലിക്ക തിരുവനന്തപുരം രൂപാതാ ബിഷപ്പ് സൂസപാക്യം. രാജഗോപാലിന്റെ തോല്‍വിക്കുകാരണം മൂന്നു മണ്ഡലങ്ങളില്‍ സ്വാധീന ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ടാണെന്നും തോല്‍വിക്കുകാരണം പള്ളിയെയും പട്ടക്കാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സൂസപാക്യം പറഞ്ഞു. കേരളലത്തീന്കത്തോലിക്ക കൗണ്‍സില്‍ സ്ഥാപനദിനാഘോഷത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സൂസപാക്യം.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് രാജഗോപാല്‍ പ്രസ്താവനകള്‍ നടത്തിയത്.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, തീരപരിപാലന നിയമം, ദളിതരോടുള്ള സമീപനം തുടങ്ങിയ കാര്യങ്ങളില്‍ ബിജെപി നേതാക്കളടക്കം ഉത്തരവാദിത്വപ്പെട്ടവരുമായി തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അവിടെയൊക്കെ എന്തെങ്കിലും വാഗ്ദാനമോ ഉടമ്പടിയോ ഇല്ലായിരുന്നു.
തെരഞ്ഞെടുപ്പിനു ശേഷം എല്‍ഡിഎഫ് നേതാവ് പറഞ്ഞത് മതമൗലിക വാദികള്‍ തങ്ങളെ തോല്പിച്ചു എന്നാണ്. വോട്ടിനുവേണ്ടി എല്‍ഡിഎഫ് ആരുടെയൊക്കെ പിറകെ പോയി എന്ന് നമ്മള് കണ്ടതാണെന്നും സൂസപാക്യം കൂട്ടിച്ചേര്‍ത്തു. ലത്തീന്‍ കത്തോലിക്കാ കൗണ്‍സിലിന് രാഷ്ട്രീയമോ മതമോ ഇല്ലെന്നുപറഞ്ഞ സൂസപാക്യം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയിലും പാറശ്ശാലയിലും തങ്ങളുടെ സമുദായക്കാരെ വിജയിപ്പിച്ചെടുത്ത വിശ്വാസികളെ യോഗത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിനു മുമ്പ് ലത്തീന്‍ കത്തോലിക്കസഭ വ്യക്തമായ രാഷ്ട്രീയ നിലപാട് എടുത്തിരുന്നു എന്നാണ് സൂസൈപാക്യത്തിന്റെ പ്രസംഗത്തിലുടനീളം വ്യക്തമാകുന്നത്. കസ്തൂരി രംഗന് നിലപാടില്‍ ബിജെപി എടുത്തനിലപാട് സഭയ്ക്കെതിരെയാണെന്ന് എന്നു വരുത്തിതീര്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ ബിജെപിയ്ക്കെതിരെ വിശ്വാസികളെ അണിനിരത്തി എന്ന് പാറശ്ശാല നെയ്യാറ്റിന്‍കര എംഎല്‍എ മാരുടെ വിജയത്തെ പരാമര്‍ശിച്ച് പറഞ്ഞതില്‍ നിന്നും വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: