കണ്ണൂര്‍: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മറികടന്നാണ് സ്വകാര്യകമ്പനികള്‍ സാഹസികതയെന്ന വ്യാജേന അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്. ഇത്തരം കമ്പനികള്‍ അന:ധികൃതമാണെന്ന് കണ്ടെത്തിയത് കമ്മീഷന്റെ തെളിവെടുപ്പിലാണ്.
കണ്ണൂരില്‍ പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ പാരാസെയ്ലിംഗ് നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ഇന്നലെയാണ് പതിനൊന്നു മാസം മാത്രം പ്രായമായ കുഞ്ഞിനെ മാതാപിതാക്കള്‍ തനിച്ച് പാരാഗ്ലൈഡിങ് നടത്തിച്ചത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചില്‍വെച്ചാണ് കുഞ്ഞിനെ പാരാഗ്ലൈഡിങ്ങ് നടത്തിയത്.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലബാര്‍ എയ്റോ സ്പോര്‍ട്ട്സ് സൊസൈറ്റിയാണ് സാഹസികമായ ഈ അഭ്യാസ പ്രകടനം നടത്തിയത്. സൊസൈറ്റിയുടെ ഭാരവാഹികൂടിയായ സഹര്‍ അഹമ്മദ് എന്നയാളുടെ 11 മാസം മാത്രം പ്രായമായ ചെറുമകളെയാണ് സീറ്റ് ബെല്‍റ്റ് മാത്രം ധരിപ്പിച്ച് 600 അടി ഉയരത്തില്‍ തനിച്ച് പറത്തിയത്.
ബീച്ചിലൂടെ നിമിഷങ്ങളോളം പറന്ന കുട്ടി സുരക്ഷിതമായാണ് താഴെയിറങ്ങിയത്. കുട്ടികളെ പാരാഗ്ലൈഡിങ്ങിന് ഉപയോഗിക്കുന്നതിനെതിരെ എസ്.പി സംഘാടകരെ താക്കീത് ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ വകവയ്കാതെയായിരുന്നു വീട്ടുകാരുടെ ഒത്താശയോടെ ഈ ക്രൂരത അരങ്ങേറിയത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: