കോഴിക്കോട്: ഓപ്പറേഷന് കുബേരയുടെ പേരു മാറ്റണമെന്ന് മാര്‍ഗ്ഗദര്‍ശകമണ്ഡലം അധ്യക്ഷനും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ഇന്നലെ മന്ത്രിക്കയച്ച കത്തില്‍ സംസ്ഥാനത്തുടനീളം ആരംഭിച്ച ബ്ലേഡ് മാഫിയകള്‍ക്കെതിരായ നീക്കം തികച്ചും അഭിനന്ദനാര്‍ഹമാണെന്നും എന്നാല്‍ ഈ നടപടിക്ക് ‘ഓപ്പറേഷന് കുബേര’ എന്ന് പേരിട്ടത് തീര്‍ത്തും അനുചിതമായിപ്പോയി എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹിന്ദുസമൂഹം ധനത്തിന്റെ അധിപതിയായി അനാദികാലമായി കുബേരനെ മാനിച്ചുവരുന്നു. കേവലം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും തലത്തില്‍ മാത്രമല്ല വേദത്തില്‍ പോലും അനേകം കുബേരസ്തുതിപരമായ മന്ത്രങ്ങളുണ്ട്.
കേരളത്തിലും കുബേരനെ ക്ഷേത്രങ്ങളില്‍ ആരാധിച്ചുവരുന്നുണ്ട്. ഉത്തരഭാരതത്തില്‍ എല്ലാ സന്യാസാശ്രമങ്ങളിലും ക്ഷേത്രങ്ങളിലും പ്രതിദിനം കുബേരമന്ത്രം ചൊല്ലപ്പെടുന്നുണ്ട്.
അങ്ങനെയുള്ള കുബേരന്റെ പേര് കൊള്ളപ്പലിശ ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെടുത്തി കേരള സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഹിന്ദു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി. ബ്ലേഡ് മാഫിയകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ‘ഓപ്പറേഷന് കുബേര’ എന്ന പേര് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇതു സംബന്ധിച്ച് അദ്ദേഹം കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: