ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണത്തിനുശേഷം പ്രതിരോധമന്ത്രിയായിരുന്ന എ. കെ. ആന്റണി മന്ത്രിമന്ദിരത്തില്‍നിന്ന് പടിയിറങ്ങി. എ. രാജ, മുകുള്‍ റോയ്, എസ്. എം കൃഷ്ണ, പവന് കുമാര്‍ ബെന്‍സല്‍ എന്നിവര്‍ ഉള്‍പ്പെടെ 22 മുന്‍ മന്ത്രിമാര്‍ മന്ത്രിമന്ദിരങ്ങള്‍ ഒഴിഞ്ഞിട്ടില്ലെന്നാണ് വിവരാവാകാശനിയമപ്രകാരം ലഭിക്കുന്ന വിവരം. നിയമപ്രകാരം മന്ത്രിമാര്‍ ആഫീസ് വിട്ട് ഒരുമാസത്തിനുള്ളില്‍ മന്ത്രിമന്ദിരം ഒഴിയണം അല്ലെങ്കില്‍ മന്ത്രിസഭാ പിരിച്ചുവിട്ടശേഷം ബംഗ്ലാവ് ഒഴിയണമെന്നാണ് നിയമം. അങ്ങനെയുണ്ടായില്ലെങ്കിലാണ് ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുന്നതെന്ന് നഗരവികസനമന്ത്രാലയം അറിയിച്ചു. പുതിയ മന്ത്രിമാര്‍ക്കായി മുന്‍നിരയിലുള്ള മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തികരിച്ചു. മന്ത്രിമാര്‍ക്ക് പുറമേ ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കായി താമസസൗകര്യം ഒരുക്കുകയാണ് കഠിനമായ ജോലി. 300 എംപിമാര്‍ക്ക് ഔദ്യോഗിക വസതിയാക്കുന്നതുവരെ താത്ക്കാലിക വസതി സജ്ജമാക്കാനുള്ള തത്രപ്പാടിലാണ് നഗരവികസനമന്ത്രാലയം. ഐടിഡിസി ഹോട്ടലുകളില്‍ 150 മുറികളും സംസ്ഥാന അതിഥി മന്ദിരങ്ങളില്‍ 210 മുറികളും എംപിമാര്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: