ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നീക്കമാരംഭിച്ചു. ഇതിെന്റ ഭാഗമായി മമതാ ബാനര്‍ജി ഇന്നലെ എഐഡിഎംകെ നേതാവ് ജയലളിതയുമായി ചര്‍ച്ച നടത്തി. തൃണമൂലും ജയലളിതയും മറ്റു പാര്‍ട്ടികളും ചേര്‍ന്ന് ഗ്രൂപ്പുണ്ടാക്കിയാല്‍ അവര്‍ക്ക് പ്രതിപക്ഷ സ്ഥാനം നല്‍കേണ്ടിവരും.
അതോടെ നിയമത്തിെന്റ തലനാരിഴ കീറി ഏതു വിധേനയും പ്രതിപക്ഷ പദവി കൈവശപ്പെടുത്താമെന്ന കോണ്‍ഗ്രസിെന്റ അവസാന പ്രതീക്ഷയും നശിക്കുമെന്നാണ് സൂചന.
സംസ്ഥാനങ്ങളുടെ താല്പര്യം രക്ഷിക്കാന്‍ ചേരിയുണ്ടാക്കാനാണ് നീക്കം. കോണ്‍ഗ്രസിന് പത്തു ശതമാനം സീറ്റ് ഇല്ല.ീ അത്രയുമെങ്കിലും ഉണ്ടെങ്കിലേ പ്രതിപക്ഷ പാര്‍ട്ടിയാകാന്‍ കഴിയൂ.
മറ്റു പാര്‍ട്ടികളുടെ സഹായം വേണ്ടാത്ത ജനവിധിയാണ് ബിജെപിക്ക് കിട്ടിയത്. എന്നാല്‍ പാര്‍ട്ടി രാഷ്ട്രീയം മാറ്റിവച്ച് മോദി സംസ്ഥാനങ്ങളുമായി സഹകരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷ.അതിനാല്‍ സംസ്ഥാനങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ സമ്മര്‍ദ്ദ ഗ്രൂപ്പുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യം.
തൃണമൂല്‍ നേതാക്കള്‍ അറിയിച്ചു. ജയലളിതയ്ക്ക് 37 സീറ്റുകളും മമതയ്ക്ക് 34 സീറ്റുകളുമാണ് ഉള്ളത്. ഇവര്‍ ലോക്സഭയിലെ യഥാക്രമം മൂന്ന് നാല് പാര്‍ട്ടികളാണ്.ഇവര്‍ ഗ്രൂപ്പുണ്ടാക്കിയാല്‍ അവര്‍ക്ക് പ്രതിപക്ഷ സ്ഥാനം നല്‍കണം. പല പാര്‍ട്ടികള്‍ ചേര്‍ന്ന് ബ്ലോക്ക് ഉണ്ടാക്കിയാല്‍ അവര്‍ക്ക് പ്രതിപക്ഷ പദവി നല്‍കണം. മുന്‍ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: