ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ അഭിനന്ദിക്കാനുള്ള സാമാന്യ മര്യാദ പോലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും വൈസ് പ്രസിഡനൃ രാഹുലും കാട്ടിയില്ലെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും പാക്കിസ്ഥാന് പ്രധാനമന്ത്രിയും ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയടക്കം മറ്റു പല രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും മോദിയെ അഭിനന്ദിച്ചു. എന്നാല്‍ സോണിയയും രാഹുലും സാമാന്യ മര്യാദ പോലും കാട്ടിയില്ല.നായിഡു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിക്കും ദുര്‍ഭരണത്തിനും നയവൈകല്യങ്ങള്‍ക്കും വാഗ്ദാന ലംഘനത്തിനും ജനങ്ങള്‍ കോണ്‍ഗ്രസിനെ ശിക്ഷിച്ചിരിക്കുകയാണ്.വെങ്കയ്യ പറഞ്ഞു. ബിജെപി സ്വന്തമായാണ് തീരുമാനങ്ങള്‍ എടുക്കുന്നത്, ഒന്നിലും ആര്‍എസ്എസ് ഇടപൊറില്ല ചോദ്യങ്ങള്‍ക്കുത്തരമായി വെങ്കയ്യ പറഞ്ഞു. ഞങ്ങള്‍ സ്വയംസേവകരാണ്, ഞങ്ങള്‍ ആര്‍എസ്എസ് ഓഫീസില്‍ പോകാറുണ്ട്. സംഘ നേതാക്കളുമായി സംസാരിക്കാറുണ്ട്.ഞാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.എനിക്കു മേല്‍ ആര്‍എസ്എസ് ഒരിക്കലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. അധികാര കേന്ദ്രമൊന്നും ഉണ്ടാവില്ല.
പരസ്പരം ചര്‍ച്ച നടത്തിയാണ്ബിജെപി തീരുമാനങ്ങള്‍ എടുക്കുന്നത്. മോദിക്ക് ലഭിച്ച ജനവിധി നിങ്ങളും കണ്ടതല്ലേ.. മോദി പാര്‍ട്ടി നേതാവാണ്. മോദി പ്രധാനമന്ത്രിയാകും. മോദി എന്ഡിഎനേതാവുമാണ്.വെങ്കയ്യ ചോദ്യങ്ങള്‍ക്കുത്തരമായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: