ന്യൂദല്‍ഹി: കെട്ടിക്കിടക്കുന്ന മൂന്നു കോടിയിലേറെ കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയാതെ ഉഴലുന്ന ജുഡീഷ്യറിയ്ക്ക് പുതിയ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റീസ് ആര്‍എം ലോധ.
പ്രത്യുല്പാദനപരമല്ലാത്ത സ്ഥാപനമായാണ് കോടതികളെ സര്‍ക്കാരുകള്‍ കാണുന്നത്. അവ ജുഡീഷ്യറിക്കു വേണ്ടി നയാപ്പൈസ ചെലവിടില്ല. മൊത്തം ബജറ്റിെന്റ 0.5 ശതമാനം മാത്രമാണ് സര്‍ക്കാരുകള്‍ ജുഡീഷ്യറിക്കായി ചെലവിടുന്നത്.പുിതയ സര്‍ക്കാര്‍ ജുഡീഷ്യറിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ജസ്റ്റീസ് ആര്‍എം ലോധ പറഞ്ഞു.
കേസുകള്‍, പ്രത്യേകിച്ച് വലിയ കമ്പനികളുടേത്, വേഗം തീര്‍ക്കുന്നത് മൊത്തം ആഭ്യന്തര ഉല്പാദനത്തിന് ഗുണം ചെയ്യും. 2014 2015ലെ ബജറ്റില്‍ 17.60 ലക്ഷം മാത്രമാണ് നീതിന്യായ വ്യവസ്ഥയ്ക്ക് മാറ്റിവച്ചിരിക്കുന്നത്.. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ ആള്ശക്തി വേണം. അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടണം. ലോധ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ 160 പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അവ നികണമെന്ന് വിചാരിച്ചാലും മാര്‍ഗമില്ല. കെട്ടിടങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോര.
സുപ്രീം കോടതികള്‍ക്കും ഹൈക്കോടതികള്‍ക്കും ഇടയ്ക്ക് ദക്ഷിണാഫ്രിക്കന്‍ മാതൃകയില്‍, അപ്പീല്‍ കോടതികള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: