ന്യൂദല്‍ഹി: പല ലോക്സഭാ മണ്ഡലങ്ങളിലും ആം ആദ്മിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നോട്ട( നണ് ഓഫ് ദ എബൗ)യ്ക്ക് ലഭിച്ചു. നാനൂറ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചെങ്കിലും നാലു പേര് മാത്രമാണ് ജയിച്ചത്.
ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ് ആന്ധ്രാ കര്‍ണ്ണാടക, തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്മിക്ക് ലഭിച്ചതിനേക്കാള്‍ വോട്ടാണ് നോട്ടയ്ക്ക് കിട്ടിയത്. ബദല്‍ രാഷ്ട്രീയമെന്ന ഞങ്ങളുടെ സന്ദേശം ജനങ്ങളില്‍ എത്തിയില്ല. അതാണ് ഇതിനു കാരണം. പാര്‍ട്ടി നേതാവ് അഭയ് വര്‍മ്മ പറഞ്ഞു.ജനങ്ങള്‍ക്കിടയില്‍ കയറിച്ചെല്ലാന്‍ ഞങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല, അതിനുള്ള പണവും ഉണ്ടായിരുന്നില്ല. മറ്റൊരു നേതാവ് നിശാകാന്ത് മഹാപത്ര പറഞ്ഞു. മധ്യപ്രദേശില്‍ ആം ആദ്മിക്ക് ലഭിച്ചത് 1.2 ശതമാനം വോട്ടാണ്. നോട്ടയ്ക്ക് ലഭിച്ചത് 1.3 ശതമാനം വോട്ടും. ഒറീസയില്‍ ആം ആദ്മിക്ക് കിട്ടിയത് വെറും 0.7 ശതമാനം വോട്ടാണ്. നോട്ടയ്ക്ക് കിട്ടിയത്1.6 ശതമാനം വോട്ടും.
ഇന്‍ഫോസിസ് മുന്‍ മേധാവി വി.ബാലകൃഷ്ണന് മല്‍സരിച്ച കര്‍ണ്ണാടകത്തില്‍ ആപ്പിന് ലഭിച്ചത് 0.8254 ശതമാനം വോട്ടാണ്. നോട്ടയ്ക്ക് ലഭിച്ചത് 0.8257 ശതമാനവും. ഇനി ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ വേണ്ടിയിരിക്കുന്നു. ആം ആദ്മി നേതാവ് പറഞ്ഞു.മോദി സുനാമിയില്‍ തങ്ങള്‍ക്ക് പിടിച്ചു നല്ക്കാന് കഴിഞ്ഞില്ല. പ്രിഥ്വി റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: