ചെറുതോണി: ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് നേരെ വെള്ളിയാഴ്ച രാത്രി സ്ഫോടക വസ്തു എറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെ കോണ്‍ഗ്രസ്സ് നേതാവിനെയും സംഘത്തേയും ഇടുക്കി പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അറസ്റ്റ്.
കൈ ബോംബെറിയാന്‍ സംഘം സഞ്ചരിച്ച ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്സ് വാഴത്തോപ്പ് മുന്‍ മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് തൊട്ടിയില്‍ (48), യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി കരിമ്പന്‍ ചെറുകാട്ട് ഷിന്റോ (28), യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്ത്തകന് വെള്ളമാക്കല്‍ സ്റ്റീഫന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. വാഹനം ഓടിയ്ക്കുകയും, കേസില്‍ പ്രതിയുമായ കേരളാ കോണ്‍ഗ്രസ്സ് എം നേതാവ് ജേക്കബ് പിണക്കാട്ട് (46), ഉണ്ണിയെന്ന് വിളിക്കുന്ന ജിജോ (26) എന്നിവര്‍ ഒളിവിലാണ്.
യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം കണ്‍വീനറും കേരളാ കോണ്‍ഗ്രസ്സ് ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറിയുമാണ് ജേക്കബ് പിണക്കാട്ട്. ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാരനും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ് കോണ്‍ഗ്രസ്സ് നേതാവായ തൊട്ടിയില്‍ ജോര്‍ജ്ജ്. ഒരാഴ്ചമുമ്പ് തടിയമ്പാട്ട് നടന്ന വ്യാപകമായ ആക്രമണത്തിന് നേതൃത്വം കൊടുത്തതും തൊട്ടിയില്‍ ജോര്‍ജ്ജ് ആയിരുന്നു.
വോട്ടെണ്ണല്‍ ദിവസം വൈകിട്ട് കരിമ്പനില്‍ ഒത്തുകൂടിയ ഇവര്‍ മദ്യപിച്ചതിനുശേഷം കാറില്‍ രാത്രി ഒന്‍പതരയോടെ ബിഷപ്പ് ഹൗസിന് മുന്നിലെത്തുകയായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ ബിഷപ്പ് പുറത്തിറങ്ങിയ കിടപ്പു മുറിയിലേക്ക് പോയ സമയത്ത് ഗുണ്ടുകള്‍ എറിയുകയായിരുന്നു. ഒരെണ്ണം ബിഷപ്പിന്റെ സമീപത്ത് എത്തിയാണ് പൊട്ടിയത്. തുടര്‍ന്ന് വലിയ സ്ഫോടന ശബ്ദംകേട്ട് വൈദീകര്‍ പുറത്തിറങ്ങി ബഹളം വച്ചതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. തൊടുപുഴ ഡി.വൈഎസ്പി. സാബു മാത്യു, ഇടുക്കി സി.ഐ. മാര്ട്ടിന് മാത്യു, എസ്.ഐ. നെറ്റോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഉയര്‍ന്ന പോലീസ് സംഘം ബിഷപ്പ് ഹൗസില്‍ ക്യാമ്പ് ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: