പാലക്കാട്: യുഡിഎഫ് പ്രതീക്ഷയര്‍പ്പിച്ചിരുന്ന മണ്ഡലങ്ങളില്‍ ഒന്നായ പാലക്കാട് വീരേന്ദ്രകുമാറിന്റെ തോല്‍വി വരും ദിവസങ്ങളില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവെക്കും. കഴിഞ്ഞ തവണ വെറും 1820 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രം വിജയിച്ച എം.ബി.രാജേഷിന് ഇത്തവണ 1,53,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.
ഒരു ലക്ഷത്തിന്റെ വര്‍ദ്ധന മണ്ഡലത്തിലുണ്ടായിട്ടും തങ്ങളുടെ വോട്ടിംഗ് നില വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തു. കഴിഞ്ഞ തവണ 335733 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണയത് 307597 വോട്ടായി ചുരുങ്ങി. യുഡിഎഫിനുള്ളില്‍ നിന്ന് വന്‍ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ബി.ജെ.പിക്കാകട്ടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 68707 വോട്ടില്‍നിന്ന് 1,36,508 വോട്ടാക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി. രണ്ടാംസ്ഥാനം കൈവരിച്ചത് ഏറെ ശ്രദ്ധേയമാണ്. മണ്ണാര്‍ക്കാട് , പട്ടാമ്പി ,ഷൊര്‍ണ്ണൂര്‍ , ഒറ്റപ്പാലം, കോങ്ങാട്, പാലക്കാട്, മലമ്പുഴ എന്നിമണ്ഡലങ്ങളില് ഏല്ലാം തന്നെ യുഡിഎഫ് വളരെ പിറകിലേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ ഏല്ലാ തന്നെ ബിജെപി നല്ല മുന്നേറ്റം കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചു.പാര്‍ട്ടിക്കുള്ളില്‍തന്നെ രാജേഷിനെതിരെ തെരഞ്ഞെടുപ്പിന് മുമ്പ് കലാപം ഉയര്‍ന്നിട്ടും അത് മുതലാക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല.
പുതിയ വോട്ടര്‍മാരില്‍ വലിയൊരു ശതമാനം ബി.ജെ.പിക്കൊപ്പമായതും യു.ഡി.എഫിന് തിരിച്ചടിയായി.കഴിഞ്ഞ തവണ ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളാണ് രാജേഷിനെ തുണച്ചത്. മറ്റ് മണ്ഡലങ്ങളില്‍ അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന സതീശന് പാച്ചേനിക്ക് ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കാന്‍ സാധിച്ചിരുന്നു. ഒട്ടേറെ പ്രതികൂല ഘടകങ്ങള്‍ രാജേഷിനെതിരെ ഉയര്‍ന്നിട്ടും അത് മുതലാക്കാന്‍ സാധിക്കാതിരുന്നത് യുഡിഎഫിലെ പടലപ്പിണക്കമാണെന്നാണ് ഫലം പുറത്ത് വന്നപ്പോഴുള്ള വിലയിരുത്തല്‍. പാലക്കാട് നിയോജകമണ്ഡലം ഉള്‍പ്പെടുന്ന മുനിസിപ്പാലിറ്റിയെ പ്രതിനിധാനം ചെയ്യുന്ന ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് തോല്‍വി കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ യു.ഡി.എഫ്. മൂന്നാംസ്ഥാനത്തേക്ക് പോയത് വരുംദിവസങ്ങളില്‍ വന്‍പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും.തങ്ങള്‍ ആവശ്യപ്പെട്ട വയനാട് സീറ്റ് തരാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് മനസില്ലാ മനസ്സോടെ സോഷ്യലിസ്റ്റ് ജനത പാലക്കാട് സീറ്റ് എടുത്തത്. എന്നാല്‍ ഡിസിസി നേതൃത്വം തങ്ങളുടെ സീറ്റ് ഘടക കക്ഷിക്ക് നല്‍കിയത് തുടക്കംമുതല്‍ തന്നെ ചോദ്യം ചെയ്തിരുന്നു.
ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫിന് അടിപതറി. പി.കെ.ബിജുവിനെതിരെ വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയം കൈവരിക്കാമെന്ന മോഹമാണ് പൊലിഞ്ഞത്. ചിറ്റൂര്‍ തത്തമംഗലം നഗരസഭാധ്യക്ഷ കെ.എ.ഷീബയെയാണ് യു.ഡി.എഫ്. രംഗത്തിറക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തോടെ പി.കെ.ബിജു വിജയം നേടി.37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജുവിന് കിട്ടിയത്. യു.ഡി.എഫ്. വോട്ടുകള്‍ക്ക് കാര്യമായ വര്ധനവുണ്ടാകാതിരുന്നപ്പോള് 30,000ത്തിലേറെ വോട്ടുകള്‍ കൂടുതല്‍ നേടി ബി.ജെ.പിയാണ് ശക്തി തെളിയിച്ചത്. കഴിഞ്ഞ യുഡിഎഫിന് ലഭിച്ചത് 365676 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ3,74,496 മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് കഴിഞ്ഞ തവണ 53818 എന്നത് 87803 വോട്ടാക്കി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: