“പ്രധാനമന്ത്രി സ്ഥാനം ഒക്കെ രാജി വെച്ച് കഴിഞ്ഞു മന്മോഹന് സിംഗ് പഞ്ചാബില്‍ എത്തി. തന്റെ പഴയ ചേതക് സ്കൂട്ടറുമെടുത്തു പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയി.പോകുന്നവഴി പമ്പില്‍ കയറി 50 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. പക്ഷെ മാര്‍ക്കറ്റില്‍ എത്തുന്നതിനു മുന്നേ വണ്ടി വഴിയില്‍ കിടന്നു. പെട്രോളിന് 75 ആയ കാര്യം അപ്പോഴാണ് പുള്ളിക്കാരന് അറിയുന്നത്.
10 വര്‍ഷം ആയിട്ട് ഒന്നും രണ്ടും മൂന്നും വച്ച് കൂട്ടിയപ്പോള്‍ ഈ കോപ്പ് 75 ഉറുപ്യ വരെ എത്തിയോ എന്ന് മന്മോഹന്ജീ ആശ്ചര്യപ്പെട്ടു. കടയില്‍ നടന്നു ചെന്ന് പച്ചക്കറി മേടിച്ചു. 100 രൂപ നോട്ട് കൊടുത്തു കുറച്ചു പച്ചക്കറി മേടിച്ചിട്ട് ബാക്കി കിട്ടാന്‍ വേണ്ടി നോക്കി നിന്ന മന്മോഹന്ജീയെ സബ്ജീവാല നോക്കി പേടിപ്പിച്ചു. കണക്കു പറഞ്ഞാല്‍ നാലുരൂപ കൂടെ അങ്ങോട്ട് ചെല്ലാനുണ്ടെന്നും പറഞ്ഞു. ഇതെല്ലം കഴിഞ്ഞു വണ്ടി വഴിയില്‍ വച്ചിട്ട് ബസില്‍ കയറി.
എന്തായാലും ചേതക് സ്കൂട്ടറിലെ യാത്ര മുതലാവില്ലെന്നു പുള്ളിക്ക് മനസ്സിലായി. ബസില്‍ കയറി മിനിമം ചാര്‍ജ് ആയ രണ്ടു രൂപ എടുത്തു കൊടുത്തപ്പോള്‍ ആണ് അദ്ദേഹം ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. മിനിമം ചാര്‍ജ് ഏഴ് ആയത്രെ. അങ്ങനെ ചില്ലറ പെറുക്കി ഏഴു രൂപ കൊടുത്തിട്ട് ബസ്റ്റോപ്പില്‍ നിന്ന് വീട്ടിലേക്ക് നടന്ന മന്മോഹന് സിംഹത്തിനെ ഒരു ചോദ്യം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു…….
എങ്ങനെ കിട്ടീ ഈ 44 സീറ്റ് എന്നത്……!!!!!!!!!!!!….. ഓ അതിലെട്ടെണ്ണം തന്നത് വിവരമില്ലാത്ത ബ്ലഡി മല്ലൂസ് തന്നെ ആണല്ലൊ എന്ന്!ആരു കൈവിട്ടാലും എത്രയൊക്കെ കട്ടുമുടിച്ചാലും ബ്ലഡി മല്ലൂസ് തന്നെ ഒരിക്കലും കൈവിടില്ലാന്നു സര്‍ദാര്‍ജി അപ്പോഴാണ് ഓര്‍ത്തത്…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: