മോദിയെ വിജയിപ്പിക്കുന്നവര്‍ കടലില്‍ ചാടിച്ചാകണമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞ ജമ്മുകാശ്മീരിലെ നേതാവ് ഫാറൂഖ് അബ്ദുള്ളയും മകനും ഇനി എന്തുചെയ്യും. സംസ്ഥാനത്താണെങ്കില്‍ കടലില്ലാതാനും. മോദി പ്രധാനമന്ത്രിയാകുന്നു, ജമ്മുകാശ്മീരി ഒന്നല്ല മൂന്ന് താമര വിരിയുന്നു. ഭരണകക്ഷിയായ സ്വന്തം പാര്‍ട്ടി, നാഷണല്‍ കോണ്‍ഫ്രന്‍സ് കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നു മത്സരിച്ചിട്ടും പൊട്ടിപ്പാളീസായി. അച്ഛന് അബ്ദുള്ളയും തോറ്റതു കണ്ട് മകന് അബ്ദുള്ള അന്തം വിട്ടു നില്‍ക്കുകയാണ്. തമ്മില്‍ ചോദിക്കുന്നു, ഇനി എന്തുചെയ്യും?
ജമ്മു കാശ്മീരിലെ ഉധംപൂരില്‍ ഡോ. ജിതേന്ദ്രസിംഗും, ജമ്മുവില്‍ ജുഗല്‍ കിഷോറുമാണ് വിജയിച്ചത്. തോറ്റത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. ആറ് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ ജമ്മു കാശ്മീര്‍ പീപ്പിള്‍ ഡമോക്രാറ്റിക് പാര്‍ട്ടി ജയിച്ചപ്പോള്‍ ഒരു സീറ്റ് സ്വതന്ത്രന് നേടി. ഭരണകക്ഷിയായ ജമ്മു കാശ്മീര്നാഷണല് കോണ്‍ഫറന്‍സിന് ഒരു സീറ്റും നേടാനായില്ല. 2009ല്‍ മൂന്ന് സീറ്റ് ലഭിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദും, ഫറൂഖ് അബ്ദുള്ളയും പരാജയമടഞ്ഞു.
ജമ്മുവില്‍ നടന്ന നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയിലെ ജനപങ്കാളിത്തത്തിലൂടെ ജമ്മു കാശ്മീര്‍ ജനതയുടെ മനസ്സില്‍ ഉയര്‍ന്നിരിക്കുന്ന മാറ്റത്തിന്റെ മുഖം പ്രകടമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ദേശീയധാരയില്‍ നിന്നും കാശ്മീര്‍ ജനതയെ അകറ്റിനിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ജമ്മുകാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നയങ്ങള്‍ക്കെതിരെയുള്ള തിരിച്ചടികൂടിയായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറുകയാണ്.
ഉദംപൂരില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തവൃന്ദത്തില്‍ ഉള്‍പ്പെടുന്ന ഗുലാംനബി ആസാദിനെയാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ഡോ. ജിതേന്ദ്രസിംഗ് പരാജയപ്പെടുത്തിയത്. ഡോ. ജിതേന്ദ്രപ്രസാദിന് 487369 ഉം ഗുലാം നബി ആസാദിന് 426393 ഉം വോട്ടുകളാണ് ലഭിച്ചത്. ജമ്മുവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ജുഗല്‍ കിഷോര്‍ നേടിയ തിളക്കമാര്‍ന്ന വിജയമാണ് മറ്റൊന്ന്. ഇവിടെ ജുഗല്‍ കിഷോറിന് 619995 വോട്ട് ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ മദന്ലാ ശര്‍മ്മക്ക് 362715 വോട്ടുകളാണ് ലഭ്യമായത്.
അനന്തനാഗില്‍ നിന്നും പിഡിപി സംസ്ഥാന പ്രസിഡണ്ട് മെഹ്ബൂബാ മുഫ്തി സെയ്ദ് വിജയിച്ചു. ശ്രദ്ധേയ മത്സരം അരങ്ങേറിയ ശ്രീനഗറില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള തന്നെയാണ് അടിതെറ്റിവീണത്. ഇവിടെ പിഡിപിയിലെ താരിഖ് ഹമീദ് കാറയാണ് നേടിയത്. 96ലാണ് ആദ്യമായി ജമ്മു കാശ്മീരില്‍ ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുന്നത്. 98ലും 99ലും രണ്ട് സീറ്റുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: