കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഏതെങ്കിലുമൊരു നേതാവിനുള്ള തിരിച്ചടിയായി കരുതാമെങ്കില് അത് ബീഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. നരേന്ദ്രമോദിയുടെ ജനകീയ പിന്തുണയില്‍ അസൂയ പൂണ്ട,് അദ്ദേഹത്തെ ബിജെപി പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടുമ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പ്രധാനമന്ത്രി പദം തന്നെയായിരുന്നു നിതീഷിന്റെ സ്വപ്നം. എന്നാല്‍ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റും കരസ്ഥമാക്കിയ ബിജെപി നിതീഷിന് ചുട്ട മറുപടി തന്നെയാണ് നല്‍കിയിരിക്കുന്നത്. വെറും രണ്ട് സീറ്റില്‍ ജെഡിയുവിന് ഒതുങ്ങേണ്ടി വന്നു.
സ്വന്തം അധികാരമോഹത്തിലും കോണ്‍ഗ്രസിന്റെ പ്രലോഭനത്തിലും കുടുങ്ങി എന്‍ഡിഎയുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധമാണ് നിതീഷ്കുമാര്‍ ഉപേക്ഷിച്ചത്. സഖ്യം വിടരുതെന്ന ബിജെപി നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന നിതീഷ് തള്ളിക്കളഞ്ഞു. ബിജെപിയുമായുള്ള സഖ്യത്തിലൂടെയാണ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നതെന്നതും വിസ്മരിക്കപ്പെട്ടു. ഇതൊരു വഞ്ചനയും നന്ദികേടുമായിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്.
പഴയ തട്ടകമായ ബീഹാറില്‍ ബിജെപിയെ ഒറ്റപ്പെടുത്തി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന കോണ്‍ഗ്രസിന്റെ ദുഷ്ടലാക്കിനും തിരിച്ചടിയേറ്റിരിക്കുന്നു. ഒരേസമയം ജെഡിയുമായും ലാലുപ്രസാദിന്റെ ആര്‍ജെഡിയുമായും അവിശുദ്ധ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇവരില്‍ ആര് ജയിച്ചുകയറിയാലും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ വാങ്ങാമെന്ന് കോണ്‍ഗ്രസ് വിചാരിച്ചു. ഇതും ദിവാസ്വപ്നമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന് എട്ടും ജെഡിയുവിന് നാലും സീറ്റുകള്‍ നല്‍കിയതോടെ ഇരുകക്ഷികളെയും ബീഹാറി ജനത ഇരുത്തേണ്ടിടത്ത് ഇരുത്തിയിരിക്കുന്നു.
ജെഡിയു നിര്‍ത്തിയ പ്രമുഖ നേതാക്കളെല്ലാം തോറ്റുപോയപ്പോള്‍ ബിജെപിയുടെ നേതാക്കളായ രവി ശങ്കര്‍പ്രസാദ്, ഷാനവാസ് ഹുസൈന് എന്നിവരൊക്കെ ബീഹാറില്‍നിന്ന് ഉജ്ജ്വല വിജയം നേടിയിരിക്കുന്നു. ഇവര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തവും ലഭിക്കുമെന്നുറപ്പാണ്. ഇപ്പോഴത്തെ ലോക്സഭാതെരഞ്ഞെടുപ്പ് ഫലം വച്ചുനോക്കുമ്പോള്‍ അധികം വൈകാതെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ജെഡിയുവിന് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: